ശബരിമല വീണ്ടും കേറുമെന്ന് ബിന്ദു, തയ്യാറായി 500 പോലീസുകാരും

ശബരിമല കയറുമെന്ന് സൂചന നല്കി ബിന്ദു അമ്മിണിയുടെ വെല്ലുവിളി വീണ്ടും. ഇതോടെ പാരയായത് സര്‍ക്കാരിനും പോലീസിനും. ഒരു ബിന്ദു ഒന്ന് സൂചിപ്പിച്ചപ്പോഴേ 500 പോലീസുകാര്‍ ശബരിമലയിലേക്ക് പ്രത്യേക കാവലിനായി തയ്യാറായി. മാത്രമല്ല ഇപ്പോള്‍ എങ്ങാനും ബിന്ദു ആ വഴിക്ക് വന്നാല്‍ ഇടത് മുന്നണിയുടെ ഉള്ള വോട്ടുകൂടി ചോരും എന്നും അറിയാം. എന്തായാലും ശാന്തമായി പോകുന്ന ശബരിമലയില്‍ കലഹത്തിനും, വാര്‍ത്തയില്‍ താരമാകാനും ബിന്ദു അമ്മിണി വീണ്ടും രംഗത്ത് വന്നു കഴിഞ്ഞു.

.. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പിന്തുണയോടെ ബിന്ദു അമ്മിണി വീണ്ടും ശബരിമലയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. അതുകൊണ്ട് ഇപ്പോള്‍ തന്നെ അഞ്ഞൂറോളം പൊലീസുകാരെ സാന്നിധ്ണത് വിന്യസിച്ചതെയാണ് റിപോര്‍ട്ടുകള്‍ പറയുന്നത് ..അടുത്ത മണ്ഡലകാലം വരുന്നു. ആത്മാഭിമാനമുള്ള സ്ത്രീകള്‍ അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തിരിയ്ക്കും.എന്ന് ബിന്ദു അമ്മിണി ഫേസ് ബുക്കില്‍ കുറിച്ചത് കഴിഞ്ഞ മാഡിസമായിരുന്നു .. തു ബിന്ദു പറഞ്ഞുറപ്പിച്ച വാക്കുകളായാണ് ഇപ്പോള്‍ വിലയിരുത്തേണ്ടത് .. വിശ്വാസികളുടെയും വിശ്വാസങ്ങളുടെയും എല്ലാം മുഖത്ത് ചെളിവാരിയെറിഞ്ഞു അയ്യപ്പ വിശ്വാസികളുടെ നെഞ്ഞത്തചവിട്ടി വീണ്ടും ശബരിമല സംഘര്ഷക ഭൂമിയാക്കാനുള്ള ബിന്ദുവിന്റെ സര്‍മാണങ്ങള്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുന്നത് പിണറായി സര്‍ക്കാര്‍ ആണെന്നാണ് ആക്ഷേപം .. സബാറ്റ്ട്ടിമാലയില്‍ യുവതി പര്‍ശനം നടപ്പാക്കിയിരിക്കും എന്ന് പിണറായി വിജയന്‍ വെല്ലു വിളിച്ചിരുന്നു ആ വെല്ലു വിളിയാണ് ഇപ്പോള്‍ വ്യക്തമാകുന്നത് . ..

Loading...

ശബരിമല യില്‍ കയറുന്നതിന്റെ ഭാഗമായി ബിന്ദു അമ്മിണി നാളെ ഉച്ചയ്ക്ക് പത്തനംതിട്ട പ്രസ്‌ക്ലബില്‍ പത്രസമ്മേളനം വിളിച്ചു. തുലമാസ പൂജകള്‍ക്കായി നട തുറന്നിരിക്കുന്ന ഇപ്പോള്‍ ശബരിമല ചവിട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ബിന്ദു വീണ്ടുമെത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇത്തരം ഒരു വിവരം പുറത്തുവന്നതോടെ മുന്‍കാലങ്ങളെ അപേക്ഷിച്ച് ശബരിമലയിലും പമ്പയിലും പോലീസ് സുരക്ഷ ശക്തമാക്കി. 500 പോലീസുകാരെ മൂന്ന് എസ്.പിമാരുടെ കീഴിലാണ് ശബരിമല പൂങ്കാവനത്തില്‍ വിന്യസിച്ചിരിക്കുന്നത്. ബിന്ദു അമ്മിണി പത്തനംതിട്ടയില്‍ നാളെ രാവിലെ എത്തുമെന്നും അവര്‍ക്ക് വേണ്ട സുരക്ഷ നല്‍കുമെന്നും പോലീസ് അധികൃതര്‍ പറഞ്ഞു.

ഇത്തരത്തില്‍ ഒരു അംഭവം നേരത്തെ താനെ മണ്തിര്‍ട്ടുണു അതായത് മണ്ഡല കാലം തുടങ്ങുന്നതിനു മൂന്നു മാസം മുന്‍പോട്ട് പിണറായി സര്‍ക്കാര്‍ നിയതന്ത്രണ ഉദ്യോഗസ്ഥനെ വച്ചതും എല്ലാം ഇതിന്റെ ഭാഗമായിരുന്നോയെന്നുപോലുമുള്ള സംശനാണ് ഉയരുന്നുണ്ട് ഏതായാലും, , ബിന്ദു അമ്മിണിയുടെ പത്തനംതിട്ടയിലെ പരിപാടികള്‍ വെളിപ്പെടുത്താന്‍ പോലീസ് തയാറായിട്ടില്ല. മണിയാര്‍ എആര്‍ ക്യാമ്പില നിന്നുള്ള പോലീസുകാരെയും നാളെ പത്തനംതിട്ട നഗരത്തില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബിന്ദു വീണ്ടും പത്തനംതിട്ടയില്‍ വരുമെന്ന് പ്രഖ്യാപിച്ചതോടെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് എസ്പിമാര്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ മണ്ഡല കാലത്ത് രാത്രിയുടെ മറവില്‍ വേഷം കെട്ടിച്ച് ബിന്ദുവിനെയും കനകദുര്‍ഗയെയും മലചവിട്ടിച്ചത് കേരള പോലീസും സര്‍ക്കാരും ചേര്‍ന്നായിരുന്നു. എന്തു പ്രത്യാഘാതം ഉണ്ടായാലും ഇവര്‍ക്ക് സുരക്ഷ ലഭിക്കുമെന്ന ഉറപ്പിന്മേലായിരുന്നു ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല ദര്‍ശനം.