ഇന്ത്യയിൽ സൈബർ ആക്രമണം നടത്താൻ ചൈനീസ് സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുന്ന റെഡ്‌ഫോക്‌സ്‌ട്രോട്ട് എന്ന ചൈനീസ് ഗ്രൂപ്പ് തക്കം പാർത്തിരിക്കുന്നതായി റിപ്പോർട്ട്. 2014 മുതൽ കമ്പനി ആക്രമണത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസിയായ ഇൻസിക്ത് അവരുടെ റിപ്പോർട്ടിൽ പറയുന്നു.
ചൈനീസ് ലിബറേഷൻ ആർമിയുടെ 96010 യൂണിറ്റുമായാണ് റെഡ്‌ഫോക്‌സ്‌ട്രോട്ട് ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. സൈബർ ആക്രമണത്തിനായി നിരവധി തവണ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയിരുന്നു. രാജ്യത്തെ പ്രതിരോധം, ബഹിരാകാശം, ടെലി കമ്മ്യൂണിക്കേഷൻ, ഖനനം, ഗവേഷണം എന്നീ മേഖലകളാണ് ചൈനീസ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ ഉണ്ട്. ഇന്ത്യയ്ക്ക് പുറമേ അഫ്ഗാനിസ്താൻ, കസാഖിസ്താൻ, കിർഗിസ്താൻ, തജികിസ്താൻ, ഉസ്‌ബെകിസ്താൻ എന്നീ രാജ്യങ്ങളും ചൈനീസ് കമ്പനി ലക്ഷ്യമിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉണ്ട്. ചാരവൃത്തിയ്ക്കയി ചൈനീസ് ഹാക്കർമാർ ഉപയോഗിക്കുന്ന മാൽവെയറുകളാണ് ഇന്ത്യയെ ലക്ഷ്യമിട്ടും പ്രയോഗിക്കുന്നത്.