മോൻസന്റെ അടുത്ത് ആരൊക്കെ ചികിത്സ തേടിയെന്ന് ജനത്തിനറിയാം;സുധാകരനെതിരെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്

തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട വിഷയം ഇന്ന് നിയമസഭയിൽ ചർച്ചയായിരുന്നു. മോൻസൻ വിവാദത്തിൽ കെ സുധാകരനെ പരിഹസിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടികൾ. ആരൊക്കെ അവിടെപ്പോയി, തങ്ങി, ചികിത്സ തേടി എന്ന് എല്ലാവർക്കും അറിയാമെന്നും മോൻസന്റേത് തട്ടിപ്പ് ആണെന്ന് അറിയാതെ കാണാൻ പോകുന്നവരുണ്ടാകുമെന്നും. അതല്ലാതെ തട്ടിപ്പിന് ബോധപൂർവം സഹായം കൊടുത്തവരുമുണ്ടാകും. ഇതെല്ലാം അന്വേഷിക്കേണ്ടത് പൊലീസ് ആണ്, എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.നിയമസഭയിലെ ചർച്ചകൾക്കിടയിൽ പേരെടുത്തു പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്.

പൊലീസ് ഉദ്യോഗസ്ഥർ മോൻസന്റെ വീട്ടിൽ പോയത് സുഖചികിത്സയ്ക്കല്ലെന്നും മോൻസണുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊതുജനത്തിന് അറിയാമെന്നും മുഖ്യമന്ത്രി. മോൻസണിന്റെ വീട്ടിൽ ആരൊക്കെ എന്തിനൊക്കെയാണ് പോയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഡിജിപി സന്ദർശിച്ച ശേഷം മോൻസണിനെപ്പറ്റി അന്വേഷിക്കാൻ ഇന്റലിജൻസിന് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.‘മോൻസൻ മാവുങ്കൽ സൂക്ഷിച്ചുവരുന്ന പുരാവസ്തു കാര്യങ്ങളെ സംബന്ധിച്ച്‌ ഡിആർഡി രേഖകളെക്കുറിച്ച്‌ അന്വേഷിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോടും ആർക്കിയോളജിക്കൽ വകുപ്പിനോടും ഡിആർഡിേഒ യോടും ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്’, മുഖ്യമന്ത്രി വ്യക്തമാക്കി.

Loading...