കൊവിഡിനിടയില്‍ രാജസ്ഥാനില്‍ റിസോര്‍ട്ട് നാടകം,കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

ജയ്പൂര്‍: 12 സ്വതന്ത്രര്‍ അടക്കം 119 പേരുടെ പിന്തുണയോടെയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നില്‍പ്പ്. സ്വാതന്ത്രരും കോണ്‍ഗ്രസ് എം. എല്‍. എ മാരില്‍ നിന്നുമായി 42 പേരെയെങ്കിലും കൂറ് മാറ്റാനാണ് ബിജെപി ശ്രമം. കോവിടിനിടയിലും മദ്ധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിച്ചതിന് സമാനമായ നീക്കമാണ് രാജസ്ഥാന്‍ സര്‍ക്കാരും നേരിടുന്നത്. അട്ടിമറിക്കാന്‍ ബി ജെ പി ശ്രമങ്ങള്‍ ആരംഭിച്ചതായാണ് കൊണ്ഗ്രസിന്റെ ആരോപണം. കോണ്ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രരെയും ബി ജെ പി സമീപിച്ചതായും, 25 30 കോടി രൂപ വരെ വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അശോക് ഘലോട്ട് ആരോപിച്ചു.

മധ്യപ്രദേശ് , ഗുജറാത്, കര്‍ണാടക മാതൃകയില്‍ രാജസ്ഥാനിലെ കോണ്ഗ്രസ് എം എല്‍ എ മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി രാജസ്ഥന അസംബ്ലി ചീഫ് വിപ്പ് , മഹേഷ് ജോഷി , സംസ്ഥാന അഴിമതി ബ്യൂറോ അലോക് തൃപാടിക്ക് പരാതി നല്‍കി. ഇതിന് പിന്നാലെ മുഴുവന്‍ എം എല്‍ എ മാരെയും കോണ്ഗ്രസ് ജയ്പൂര്‍ – ഡല്‍ഹി ദേശീയ പാതയിലെ ശിവ് വിലാസ് റിസോര്‍ട്ടിലേക്ക് മാറ്റി.മുതിര്‍ന്ന നേതാക്കളായ കെസി വേണുഗോപാല്‍ , രണ്ദീപ സിംഗ് സുര്‍ജെ വാല എന്നിവര്‍ ജയ്പൂരില്‍ എത്തി. ജൂണ്‍ 19 നു രാജസ്ഥാനിലെ മൂന്നു രാജ്യസഭ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെയാണ് അട്ടിമറി ആരോപണം ഉയരുന്നത് .

Loading...

രണ്ടു സീറ്റുകളില്‍ കെ സി വേണുഗോപാല്‍ , നീരജ് ഡങ്കി എന്നിവരെ കോണ്ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍, ബിജെപിയും രണ്ടു സ്ഥാനര്തികളെ നിര്‍ത്തിയിട്ടുണ്ട് . ഇത് മത്സരത്തിന് കളമൊരുക്കി. ഇരുന്നൂറു അംഗ അസംബ്ലിയില്‍ , ബി എസ പിയില്‍ നിന്ന് എത്തിയ ആര് പേരടക്കം , 107 എം എല്‍ എ മാരാണ് കൊണ്ഗ്രസ്സിനുള്ളത്. 12 സ്വത്‌നത്രരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. ആറു സ്വന്ത്രര്‍ അടക്കം 78 എം. എല്‍. എ മാരാണ് ബിജെപിക്ക് ഉള്ളത്.