റിയോ ഡി ജെനീറിയോ: തെക്ക് കിഴക്കൻ ബ്രസീലിൽ ഡാം തകർന്ന നിരവധി പേരാണ് മരിച്ചത്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ ഡാം തകരുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്. ഡാമിൽനിന്നും ടൺകണക്കിന് ചെളി ഒഴുകിയെത്തുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
ഖനന കമ്പനിയായ വലെയുടെ നിയന്ത്രണത്തിലുള്ള ഡാമാണ് ജനുവരി 25 ന് തകർന്നത്. ഗാർഡിയന്റെ റിപ്പോർട്ട് പ്രകാരം121 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 226 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ഖനന കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
Loading...
Video shows moment of the rupture of the dam in #Brumadinho #Brasil #Damdoorbraak #Brazilië pic.twitter.com/C31g41MLeB
— Juan (@Juan94827382) February 1, 2019