ബെംഗളൂരു: കർണ്ണാടകത്തിൽ കോവിഡ് ആശങ്കൾ ഒഴിയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 20 പേരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹത്തോട് പോലും കനത്ത അനാദരവാണ് കാണിക്കുന്നുവെന്നാണ് റിപ്പോർട്ട്. കർണാടകയിലെ ബെല്ലാരിയിലാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്ന വീഡിയോ പുറത്തുവന്നത്. വീഡിയോ പുറത്തുവന്നതിനെ തുടർന്ന് കനത്ത പ്രതിഷേധമാണ് കർണ്ണാടക സർക്കാരിനെതിരെ പുറത്തുവരുന്നത്.
മനുഷ്യത്വരഹിതമായ രീതിയിൽ മൃതദേഹങ്ങൾ മറവു ചെയ്യുന്നതു വളരെയധികം വേദനിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ ട്വിറ്ററിലൂടെ പ്രതികരിച്ചു. വീഡിയോ പങ്കുവെച്ചാണ് ശിവകുമാർ രൂക്ഷമായി പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
പിപിഇ കിറ്റ് ധരിച്ച കുറച്ചുപേർ ബാഗുകളിലാക്കി കൊണ്ടുവന്ന മൃതദേഹങ്ങൾ വലിയ കുഴിയിലേക്കു വലിച്ചെറിയുന്നതാണു വിഡിയോയിൽ കാണുന്നത്.
സർക്കാർ ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള നടപടികൾ അനുവദിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. സംഭവം കർണാടകയിൽ വൻ വിവാദമായതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ‘ഇതാണോ സംസ്കാരം? സർക്കാർ കോവിഡ് പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതിന്റെ പ്രതിഫലനമാണ് ഈ കാഴ്ച’ ശിവകുമാർ പറഞ്ഞു. അതേസമയം 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 20 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 246 ആയി. 947 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. തെലങ്കാനയിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 945 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 12,000 കടന്നു. ഏഴു മരണവും റിപ്പോര്‍ട്ട് ചെയ്തു.
It's disturbing to see bodies of COVID patients who have died being dumped inhumanly into a pit in Ballari.
Is this civility? This is a reflection of how the govt has handled this Corona crisis.
I urge the govt to take immediate action and ensure that this doesn't happen again. pic.twitter.com/lsbv5ZUNCR
— DK Shivakumar (@DKShivakumar) June 30, 2020