ലണ്ടന്‍: മലയാളികള്‍ക്ക് നാട്ടില്‍ ഇഷ്ടമുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു പല വിലക്കും ഉണ്ട്. എന്നാല്‍ പണം ഉള്ള മലയാളികള്‍ ഇപ്പോള്‍ ഇതിനെല്ലാം പരിഹാരം കണ്ടു തുടങ്ങി. പലരും ബാലിയിലേക്കും, വിയറ്റ്‌നാം, തായ്ലന്റിലേക്കും ഒക്കെ പോയി ജീവിത സുഖവും, സെക്‌സ് മസാജും ഒക്കെ ആവോളം ആസ്വദിക്കുന്നു. ബാലിയില്‍ ഒരു മണിക്കൂര്‍ ഓള്‍ ബോഡി മസാജിനു വെറും 750 രൂപ മാത്രം.
എന്നാല്‍ കുറച്ചു കൂടി ആഢംബരമുള്ള രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ എത്തുന്നത് യൂറോപ്പിലും, ഓസ്‌ട്രേലിയയിലും. ഇവര്‍ പ്രവാസികളെ നന്നാക്കാനും അവര്‍ക്ക് സേവനം ചെയ്യാനും എന്ന പേരിലാണ് വരുന്നത്..എന്നാല്‍ ലക്ഷ്യം വേറേ…. വന്നാല്‍ പലരും പിന്നെ താമസം സ്വകാര്യ സ്ഥലങ്ങളില്‍. യൂറോപ്പിലും, മറ്റ് രാജ്യങ്ങളിലും മലയാളി നേതാക്കള്‍ക്ക് മലയാളികളായ യുവതികളേ…
പകല്‍ മാന്യന്മാര്‍ക്ക് നാട്ടില്‍ കിട്ടാത്തത് പലതും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ലഭിക്കും. പെണ്ണിനു പെണ്ണ്..മസാജിനു മസാജ്, ഡേറ്റിങ്ങിനു ഡേറ്റിങ്ങ്..നൈറ്റ് ക്ലബ്ബ്..ന്യൂഡ് ബാറുകൾ ഇങ്ങനെ പോകുന്നു…ഇത് വെറുതേയല്ല..നാട്ടിലെ ഏറ്റവും നല്ല പിള്ള ചമയുന്ന ഒരു കോണ്‍ഗ്രസ് സംസ്ഥാന നേതാവ് മുമ്പ് മെല്‍ബണില്‍ വന്നിട്ട് പോയ സ്ഥലങ്ങള്‍ എല്ലാം ഇന്നും അവിടെ പൂരപ്പാട്ടാണ്.ആശാന് നൈറ്റ് ക്ളബ്ബും, ബാർ ഡാൻസും ഒഴിഞ്ഞിട്ട് നേരമില്ല…ഇത് വിവാദമായതാണ്.അതു പോലെ മലയാളത്തില്‍ ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഒരു നടി മെല്‍ബണില്‍ വന്നിട്ട് ഏതാനും ദിവസം കൊണ്ട് മലയാളി പ്രവാസികളായ ഓസ്‌ട്രേലിയയില്‍ കുടുംബമായി താമസിക്കുന്ന ഭര്‍ത്താക്കന്മാരെ പിഴിഞ്ഞ് പണവും കൊണ്ട് പോയി. എല്ലാം പരമ രഹസ്യം..നടി തങ്ങിയത് ഗ്രാമ പ്രദേശത്തുള്ള ഫാം ഹൗസില്‍. അവിടുന്ന് സിഡ്‌നിയിലും പോയി ഇതേ ബിസിനസ് നടത്തി.
ഇത് ഒരു കലാകാരിയുടേയോ കലാകാരന്റേയോ വിഷയം അല്ല. നാട്ടില്‍ നല്ല പിള്ള ചമയുന്ന പല താരങ്ങളും വിദേശത്തുവന്നാല്‍ ഇത്തിരി പിശകാണ്. അവര്‍ക്ക് എല്ലാം വേണം. നൈറ്റ് ക്ലബ് മുതല്‍ ചൂതാട്ട കേന്ദ്രം വരെ..ഓസ്‌ട്രേലിയയില്‍ മലയാളികള്‍ ആയ നാട്ടില്‍ നിന്നും വന്ന ശേഷം ജോലിയില്ലാതെ നരകിക്കുന്ന യുവതികള്‍ ആണ് ഇത്തരക്കാരുടെ ഏജന്റുമാരുടെ മുഖ്യ ഇര. അതായത് രാഷ്ട്രീയ നേതാക്കള്‍ പ്രവാസ നാട്ടില്‍ വന്നാലും ഇരകള്‍ക്ക് മാറ്റമില്ല. മദാമയിലേക്കല്ല..ചൂഷണം..മലയാളി യുവതിമാരിലേക്ക് തന്നെ. ബ്രിസ്ബനില്‍ പെണ്‍കുട്ടികളേ നാട്ടില്‍ നിന്നും എത്തിച്ച നേതാവു തന്നെ ഇതിനായി കൂട്ടി കൊടുപ്പുകാരനായി നിന്നു.
ബ്രിട്ടന്‍ ഇത്തരം കാര്യങ്ങളുടെ പറുദീസ. അവിടെ വരുന്ന പലര്‍ക്കും കണ്ണ് നാട്ടില്‍ നിന്നും വന്ന് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പെണ്‍കുട്ടികളില്‍ തന്നെ. മലയാളികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ രാത്രികാലത്ത് ഇതിനായി എത്തുന്ന നേതാക്കള്‍ക്ക് കിടക്ക വിരിക്കുന്ന വൃത്തികെട്ട പ്രവാസി മലയാളി കൂട്ടികൊടുപ്പ് ചേട്ടന്മാരും ധാരാളം. എത്തുന്ന നേതാവിനു പെണ്ണെങ്കില്‍ പെണ്ണ്, കള്ളും, നൈറ്റ് ക്ലബും, ന്യൂഡ് ഡാന്‍സും എന്ത് വേണം അതെല്ലാം വൃത്തികെട്ട പ്രവാസി മലയാളി പിമ്പ് ചേട്ടന്മാര്‍ സാധിച്ചു നല്കും. സ്വന്തം വീട്ടില്‍ നേതാവിനായി വേശ്യാലയം ഭാര്യയുടെ സമ്മതത്തോടെ അനുവദിച്ചവര്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്നത്.സ്ത്രീ വിഷയത്തില്‍ താല്പര്യം ഉള്ള നേതാക്കള്‍ക്ക് അണികളായ പ്രവാസി ചേട്ടന്മാര്‍ ഇരകളേ ഒരുക്കി വയ്ച്ചിരിക്കും. മലയാളി യുവതികള്‍ തന്നെ.
കാര്യങ്ങള്‍ ഇങ്ങിനെ ഗഭീരമായി പോകുമ്പോഴും നേതാക്കളുടെ രഹസ്യ പരിപാടികളും വരവും തകൃതിയാണ്. കഴിഞ്ഞ ദിവസമാണ് കെ.പി.സി.സി നേതാവ് വി.ഡി സതീശന്‍ അയര്‍ലന്റിലും യു.കെയിലും സന്ദര്‍ശനം നടത്തിയത്. അദ്ദേഹത്തേ സ്വീകരിച്ചതും വിമാനത്താവളത്തില്‍ പെട്ടി ചുമന്നതും നേഴ്‌സുമാരേ റിക്രൂട്ട്‌മെന്റില്‍ ചതിച്ച് കോടികള്‍ ഉണ്ടാക്കിയ മലയളി ഏജന്റ്. സതീശന്‍ താമസിച്ചതും മറ്റും അയര്‍ലന്റില്‍ ക്രിമിനല്‍ കേസില്‍ പ്രതിയായ ആളുടെ വീട്ടില്‍ എന്ന് ഡെയ്‌ലി ഇന്ത്യൻ ഹെറാൾ ഡബ്ളിനിൽ നിന്നും റിപോർട്ട് ചെയ്തു. സതീശന്റെ യാത്രകള്‍ ചാലക്കുടിയില്‍ റിയന്‍ എസ്റ്റേറ്റ് ഏജന്റിനെ കൊലപ്പെടുത്തിയ പ്രതിയുടെ ബന്ധുവിനൊപ്പം. കണ്ണൂര്‍ കത്തുമ്പോഴും കേരളം തിളച്ചു മറിയുമ്പോഴും ഒരു കെ.പി.സി.സി നേതാവ് സുഖം തേടി ടൂര്‍ വന്നു എന്നു പറയുന്നതാവും ശരി എന്ന് അയര്‍ലന്റിലേ കോണ്‍ഗസ് നേതാക്കള്‍ തുറന്നടിക്കുന്നു. കേരളം കത്തുമ്പോള്‍ സതീശന്‍ അയര്‍ലന്റില്‍ യാതൊരു പാര്‍ട്ടി പരിപാടിയും ഇല്ലാതെ എത്തുകയായിരുന്നു.
ഉടായിപ്പ് പരിപാടികള്‍ തല്ലികൂട്ടി. വെറും 12 മലയാളികള്‍ മാത്രം പങ്കെടുത്ത ഒരു മീറ്റീങ്ങ് നടന്നു. ഇയാള്‍ ഇതിനായി നാട്ടില്‍ നിന്നും എന്തിനു വന്നു എന്നും വരവിലും രഹസ്യ യാത്രയിലും ദുരൂഹതയുണ്ടെന്നും കോണ്‍ഗ്രസ്‌കാര്‍. V.D SATHRRSAN MLA അയര്‍ലന്റിലും ലണ്ടനിലും വന്നതിനു പിന്നില്‍ പല ചീഞ്ഞു നാറ്റവും പുറത്തേക്ക് വരുന്നു. ബിസിനസ്, വന്‍ ധനശേഖരണം, റിക്രൂട്ട്‌മെന്റ് തട്ടിപ്പിന്റെ ഓഹരി കൈപ്പറ്റല്‍, ഇങ്ങനെ തുടങ്ങി മൂക്കത്ത് കൈവയ്ക്കുന്ന കാര്യങ്ങളാണ് അയര്‍ലന്റിലേയും യു.കെയിലും V.D SATHEESAN ന്റെ രഹസ്യ യാത്രകളില്‍ നിന്നും പുറത്തേക്ക് വരുന്നത്..ദിവസങ്ങളിൽ കൂടുതല്‍ വിവരങ്ങള്‍ വരും ..
ചുരുക്കത്തിൽ നാട്ടിൽ നിന്നും കെട്ടിയെടുക്കുന്ന ഇത്തരക്കാർ പ്രവാസികളേ നന്നാക്കിയ ചരിത്രം ഇല്ല. കൊള്ളയടിച്ച് ഫണ്ട് വാങ്ങുക, കള്ളപണം ബിസിനസിൽ ഇടുക, ജീവിതാ ആസ്വാദനം, ലഹരിയും..ഇതാണ് പലരുടേയും ലക്ഷ്യം..തുറന്നെഴുത്ത് ഷേർ ചെയ്യുക..ഇത്തരം ദുശീലങ്ങൾ പ്രവാസി നാട്ടിലേക്കും കെട്ടിയെടുക്കാതിരിക്കട്ടേ…സമാധാനമായി ഞങ്ങൾ ഇവിടേലും കഴിയട്ടേ….