ലിംഗം തട്ടി പോൾ വോൾട്ട് ബാർ വീണു: ജപ്പാൻ താരം ഹിരോകിയെ പരിഹസിച്ച് മാധ്യമങ്ങൾ

റിയൊ: എന്നും മെഡൽ നഷ്ടപ്പെടുത്തിയെന്നും ജപ്പാൻ താരത്തിനെതിരേ പരിഹാസവുമായി ഒളിംപിക്സിലെ പോള്‍ വോള്‍ട്ട് മത്സരത്തില്‍ ജാപ്പനീസ് താരം ഹിരോകി ക്കെതിരെ പ്രചരണവുമായി പാശ്ചാത്യ മാധ്യമങ്ങൾ. ചാട്ടത്തിനിടയിൽ മെഡൽ കിട്ടേണ്ടിയിരുന്ന ഹിരോകിയെ ചതിച്ചത് ഉദ്ധരിച്ച് നിന്ന ലിഗമാണെന്നും നല്ല ഇറുകുയ അടിവസ്ത്രം ഉപയോഗിച്ചിരുന്നെങ്കിൽ ഇതു വരികയില്ലെന്നുമാണ്‌ പരിഹാസം. എന്നാൽ ഇതിന്‌ മറുപടിയുമായി താരം എത്തി. തോല്‍വിക്കു കാരണമായത് അദ്ദേഹത്തിന്റെ ലിംഗമാണെന്ന പ്രചാരണത്തിന് താരം തന്നെ മറുപടി പറഞ്ഞു. വിദേശ മാധ്യമങ്ങള്‍ ഇങ്ങനെയൊക്കെ തന്നെ പറയുമെന്നു തനിക്കറിയാമായിരുന്നു എന്നും, ഇങ്ങനെ നാണം കെടുത്തുന്നതു ശരിയല്ലെന്നുമാണ് ഓഗിത ട്വീറ്റ് ചെയ്തിരിക്കുന്നത്.

ക്രോസ് ബാറില്‍ ആദ്യം തട്ടിയത് കാലാണ്. അപ്പോള്‍ തന്നെ ബാര്‍ വീഴാറായിരുന്നു, പിന്നാലെ കൈകൂടി തട്ടിയപ്പോള്‍ വീഴുകയും ചെയ്തു. ഇതാണു സംഭവിച്ചത്. അല്ലാതെ, ചില മാധ്യമങ്ങള്‍ ആരോപിക്കുന്നതു പോലെ ലിംഗം തട്ടി ബാര്‍ വീണതല്ലെന്നും ഓഗിത.അദ്ദേഹം ചാടിയ സമയത്ത് വസ്ത്രത്തിന്റെ ഇളക്കത്തില്‍ വന്ന വ്യത്യാസവും ക്യാമറയുടെ പ്രത്യേക ആംഗിളും കാരണമാണ് ഇത്തരമൊരു തെറ്റിദ്ധാരണ പരന്നതെന്ന് കോച്ച് ഡേവിഡ് യിയോയും പറഞ്ഞു. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ട ഓഗിത രണ്ടാം ശ്രമത്തില്‍ ബാര്‍ മറികടന്നെങ്കിലും, 5.45 മീറ്റര്‍ മാത്രമായിരുന്നു ഉയരം. അതിനാല്‍ അടുത്ത റൗണ്ടിക്കു മുന്നേറാനുമായില്ല.

Loading...