ഇന്ത്യയിൽ ചാവേർ സ്ഫോടനം നടത്താൻ ഐഎസ് ശ്രമിച്ചിരുന്നുവെന്നും പക്ഷേ അത് പരാജയപ്പെട്ടുവെന്നും വെളിപ്പെടുത്തൽ.
അമേരിക്കയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും ഐഎസിന്റെ ദക്ഷിണേഷ്യൻ മേഖലയിലെ ഖൊറാസാൻ ഗ്രൂപ്പ് കഴിഞ്ഞ വർഷം ഇന്ത്യയിൽ ചാവേർ സ്ഫോടനം നടത്താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അത് പരാജയപ്പെടുകയായിരുന്നുവെന്നുമാണ് അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടറും ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ആക്ടിങ് ഡയറക്ടറുമായ റുസ്സെൽ ട്രാവേസ് വ്യക്തമാക്കിയത്.
ഐഎസിൽ നിന്ന് മാതൃക സ്വീകരിച്ച് പ്രവർത്തിക്കുന്ന 4000 ഭീകരർ എങ്കിലും ദക്ഷിണേഷ്യയിലുണ്ടെന്നും അഫ്ഗാനിസ്ഥാന് പുറത്ത് നിരവധി ആക്രമണങ്ങൾക്ക് ഐഎസ്- ഖൊറാസാൻ ശ്രമം നടത്തിയിട്ടുണ്ടെന്നും റുസ്സെൽ ട്രാവേഴ്സ് പറഞ്ഞു.
എന്നാൽ ഇന്ത്യയിലെവിടെയാണ് ആക്രമണം നടത്താൻ ശ്രമിച്ചതെന്നോ ആരാണ് ശ്രമം തകർത്തതെന്നോ അമേരിക്ക വ്യക്തമാക്കിയില്ല. കുറച്ച് വർഷങ്ങൾക്ക് മുൻപ് ന്യൂയോർക്കിലും അവർ ആക്രമണം നടത്താൻ പദ്ധതിയിട്ടു.
എഫ്ബിഐ ഈ ശ്രമം പൊളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ സെനറ്റിൽ നടന്ന ചർച്ചയിൽ മറുപടി നൽകവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഐഎസിന്റെ എല്ലാ ഉപവിഭാഗങ്ങളും അമേരിക്കയെ സംബന്ധിച്ചിടത്തോളം ആശങ്കയ്ക്ക് കാരണമാണെന്നും റുസ്സെൽ ട്രാവേഴ്സ് പറഞ്ഞു.
അമേരിക്കൻ സെനറ്റിൽ നടന്ന ചർച്ചയിൽ മറുപടി നൽകവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസിന്റെ എല്ലാ ഉപവിഭാഗങ്ങളും അമേരിക്കയെ സംബന്ധിച്ചിടത്തോളം ആശങ്കയ്ക്ക് കാരണമാണെന്നും റുസ്സെൽ ട്രാവേഴ്സ് പറഞ്ഞു.
ഐഎസിൽ നിന്ന് മാതൃക സ്വീകരിച്ച് പ്രവർത്തിക്കുന്ന 4000 ഭീകരർ എങ്കിലും ദക്ഷിണേഷ്യയിലുണ്ടെന്നും അഫ്ഗാനിസ്താന് പുറത്ത് നിരവധി ആക്രമണങ്ങൾക്ക് ഐഎസ്- ഖൊറാസാൻ ശ്രമം നടത്തിയിട്ടുണ്ടെന്നും റുസ്സെൽ ട്രാവേഴ്സ് പറഞ്ഞു.
ഇന്ത്യയിലും അവർ ചാവേർ സ്ഫോടനങ്ങൾക്ക് ശ്രമിച്ചിരുന്നു. എന്നാൽ അത് പരാജയപ്പെടുകയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിലും അവർ ആക്രമണം നടത്താൻ പദ്ധതിയിട്ടു. എന്നാൽ എഫ്ബിഐ ഈ ശ്രമം പൊളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന അമേരിക്കയുടെ റിപ്പോര്‍ട്ട് എത്തിയത്. യുഎസ് സേന സിറിയയില്‍ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാല്‍ രഹസ്യ ഓപ്പറേഷനെ കുറിച്ച് വിശദമാക്കാന്‍ സേന തയ്യാറായില്ല.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇത് സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൊല്ലപ്പെട്ടതിനെ കുറിച്ചോ, രഹസ്യ ഓപ്പറേഷനെ കുറിച്ചോ വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. സിറിയയിലെ ഇഡ്ലിബ് പ്രവശ്യയില്‍ നടത്തിയ രഹസ്യ ഓപ്പറേഷന് വിജയകരം എന്നുമാത്രമാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
രഹസ്യ ഓപ്പറേഷന് നടത്തിയത് അല്‍ ബാഗ്ദാദിയെ ലക്ഷ്യംവെച്ചാണെന്നും, അദ്ദേഹം ഓപ്പറേഷനില്‍ മരിച്ചതായാണ് സൂചനയെന്നും അമേരിക്കന്‍ സൈനികനെ ഉദ്ധരിച്ച്
ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച വിവരം പ്രതിരോധ വകുപ്പ് വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന് അറിയിച്ചു. ദൗത്യം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് പ്രസിഡന്റ് ട്രംപ് രഹസ്യ ഓപ്പറേഷന് അനുമതി നല്‍കിയതെന്നും ഉദ്യോഗസ്ഥന് വ്യക്തമാക്കി.
യുഎസ് സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന് തോന്നിയപ്പോള്‍ അല്‍ ബാഗ്ദാദി ആത്മഹത്യ ചെയ്തതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.