സരിതയുടെ യഥാര്‍ഥ കത്തിലും ജോസ് കെ. മാണി

തിരുവനന്തപുരം: സരിതയുടെ യഥാര്‍ഥകത്തിലും പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ ജോസ് കെ. മാണിയുടെ പേര്. കൂടാതെ ആര്യാടന്‍ മുഹമ്മദ്‌, അടൂര്‍ പ്രകാശ്‌, കേന്ദ്രമന്ത്രിയായിരുന്ന കെ.സി വേണുഗോപാല്‍ എന്നിവരും ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യുന്നു. സോളാര്‍ തട്ടിപ്പ്‌ കേസിലെ മുഖ്യപ്രതി സരിതാ എസ്‌ നായരുടെ കത്തില്‍ ജോസ്‌ കെ. മാണിയുടെ പേരും. യഥാര്‍ത്ഥ കത്തുമായി സരിത ഇന്ന്‌ നടത്തിയ പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ച കത്തിലാണ്‌ ജോസ്‌ കെ മാണി അടക്കമുള്ളവരുടെ പേരുള്ളത്‌.

Saritha2ഇന്നലെ ചാനലുകളിലൂടെ പുറത്തുവന്നത്‌ തന്റെ കത്തല്ലെന്ന്‌ സരിത അവകാശപ്പെട്ടിരുന്നു. എന്നാല്‍ സരിത ഉയര്‍ത്തിക്കാട്ടിയ കത്തിന്റെ സൂം ചെയ്‌ത ചിത്രത്തില്‍ ജോസ്‌ കെ. മാണി അടക്കമുള്ളവരുടെ പേര്‌ വ്യക്‌തമാണ്‌. ജോസ്‌ കെ. മാണി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്‌ കത്തിലെ ആരോപണം.

Loading...

പീപ്പിള്‍ ചാനലാണ്‌ കത്തിന്റെ സൂം ചെയ്‌ത ചിത്രം പുറത്തുവിട്ടത്‌. ജോസ്‌ കെ. മാണിക്ക്‌ പുറമെ ആര്യാടന്‍ മുഹമ്മദ്‌, അടൂര്‍ പ്രകാശ്‌, കേന്ദ്രമന്ത്രിയായിരുന്ന കെ.സി വേണുഗോപാല്‍. 2011 ജൂലൈയിലാണ്‌ കെ.സി വേണുഗോപാല്‍ തന്നെ ഉപയോഗിച്ചത്‌. ആലപ്പുഴയിലെ രാജീവം എന്ന വീട്ടില്‍ വച്ചാണ്‌ വേണുഗോപാല്‍ പീഡിപ്പിച്ചത്‌. മന്ത്രി എ.പി. അനില്‍ കുുമാര്‍, ചെങ്ങന്നൂര്‍ എം.എല്‍.എ പി.സി വിഷ്‌ണുനാഥ്‌, എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍, ബഷീറലി തങ്ങള്‍ എന്നിവര്‍ക്കെതിരെയും സരിതയുടെ കത്തില്‍ വെളിപ്പെടുത്തലുണ്ട്‌. പ്രമുഖ സിനിമാ താരത്തിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്‌.

ഇന്നലെ മാധ്യമങ്ങളിലൂടെ പുറത്തുവന്ന കത്ത്‌ തന്റേതല്ലെന്ന്‌ വെളിപ്പെടുത്തുതിനാണ്‌ ഇന്ന്‌ വൈകുന്നേരം സരിത തിരുവനന്തപുരത്ത്‌ പത്രസമ്മേളനം നടത്തിയത്‌. 22 പേജുള്ള കത്തല്ല 30 പേജുള്ള കത്താണ്‌ താന്‍ പത്തനംതിട്ട ജയിലില്‍ നിന്ന്‌ എഴുതിയതെന്ന്‌ സരിത വെളിപ്പെടുത്തിയിരുന്നു. കത്ത്‌ മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാണിച്ചെങ്കിലും കത്ത്‌ പുറത്തുവിടാന്‍ സരിത തയ്യാറായിരുന്നില്ല.