ഡല്‍ഹി : തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്ക് പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും കേജരിവാള്‍ ആഭ്യര്‍ഥിച്ചു.കഴിഞ്ഞ അഞ്ച് വര്‍ഷം ഡല്‍ഹിയില്‍ നിരവധി കാര്യങ്ങള്‍ ചെയ്തു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയുടെ പക്കല്‍ പണമില്ല.
തനിക്കുവേണ്ടി തെരഞ്ഞെടുപ്പിനെ ജനങ്ങളാണ് നേരിടേണ്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ബിജെപിക്കെതിരെയും കെജ്‌രിവാള്‍ ആരോപണം ഉന്നയിച്ചു. അനധികൃത കോളനികള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുമെന്ന കേന്ദ്രത്തിന്റെ വാക്ക് വിശ്വസിക്കരുതെന്നും കേജരിവാള്‍ ഓര്‍മിപ്പിച്ചു.രജിസ്റ്റര്‍ ചെയതു തരുന്നതുവരെ ആരെയും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ കോളനികളില്‍ താന്‍ കുടിവെള്ളം എത്തിക്കുകയും റോഡുകളും ഓടകളും നിര്‍മിക്കുകയും ചെയ്തു. ഈ സമയം ഇവര്‍ എവിടെയായിരുന്നെന്നും കേജരിവാള്‍ ചോദിച്ചു.
2015ല്‍ ദില്ലിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ആദ്യമായി ഒരു ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലേറിയത്. കോണ്‍ഗ്രസിനത് വലിയ നാണക്കേടായി മാറി. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാവട്ടെ രാജ്യ തലസ്ഥാനത്ത് ഭരണമില്ല എന്നത് ക്ഷീണവുമാണ്
മുന്‍ ദില്ലി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ജനശ്രദ്ധ ഉണര്‍ത്തിയാണ് ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ അധികാരമേല്‍ക്കലും സംഭവിച്ചത്. 4 വര്‍ഷങ്ങള്‍ക്കിപ്പുറം അരവിന്ദ് കെജ്രിവാളിന്റെ ചുമലില്‍ താങ്ങിയാണ് പാര്‍ട്ടിയുടെ നില്‍പ്പ്. യുപിഎ സര്‍ക്കാരിന്റെ അഴിമതി ഉയര്‍ത്തിയാണ് മോദി അധികാരത്തിലേറിയത്. മോദിയുടെ വ്യക്തിപ്രഭാവം ഉപയോഗിച്ചാണ് 5 വര്‍ഷത്തിനിപ്പുറവും ബിജെപി തിരഞ്ഞെടുപ്പുകളെ നേരിടുന്നത്.
പാവപ്പെട്ടവരുടെ ഉന്നമനത്തിനും വിവരാവകാശ നിയമം പ്രാവർത്തികമാക്കുന്നതിനും നൽകിയ നേതൃത്തെ മാനിച്ച് 2006ൽ ഇദ്ദേഹത്തിന് മാഗ്സെസെ അവാർഡ് ലഭിച്ചിട്ടുണ്ട്. 2012ൽ ഇദ്ദേഹം ആം ആദ്മി പാർട്ടി രൂപീകരിക്കുകയും ഡൽഹിയിലെ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനോടു മത്സരിച്ച് 25,864 വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു
അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെയാണ് അരവിന്ദ് കുമാർ കെജ്രിവാൾ എന്ന അരവിന്ദ് കെജ്രിവാൾ ദേശീയതലത്തിൽ ശ്രദ്ധേയനാകുന്നത്. 2006ൽ ഇൻകംടാക്‌സ് വകുപ്പിലെ ജോയിന്റ് കമ്മീഷണർ സ്ഥാനം രാജി വെച്ചാണ് അരവിന്ദ് കെജ്രിവാൾ ഇന്ത്യയിലെ രാഷ്ട്രീയ, പൊതു സമൂഹങ്ങളിലെ അഴിമതിക്കെതിരായ പോരാട്ടം തുടങ്ങിയത്. ഡെൽഹി കേന്ദ്രമാക്കി പരിവർത്തൻ എന്ന കൂട്ടായ്‌മ രൂപീകരിച്ചുകൊണ്ടാണ് പൊതു പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. മദർ തെരേസയുടെ കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി, വടക്കു കിഴക്കൻ ഇന്ത്യയിലെ രാമകൃഷ്ണമിഷൻ, നെഹ്റു യുവകേന്ദ്ര എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിലെ അഴിമതിക്കെതിരെ ടെലിവിഷൻ ജേണലിസ്റ്റായ മനീഷ് സിസോദിയയുമായി ചേർന്ന് പരിവർത്തൻ എന്ന എൻ.ജി.ഒക്ക് രൂപം നൽകി.
മനീഷ് സിസോദിയ, അഭിനന്ദൻ സെഖ്രി എന്നിവരുമായി ചേർന്ന് പബ്ലിക് കോസ് റിസർച്ച് ഫൗണ്ടേഷൻ ആരംഭിച്ചു. 2006 ൽ രാജ്യമെമ്പാടും വിവരാവകാശ നിയമത്തെ കുറിച്ചു പ്രചാരണം നടത്തി. തദ്ദേശഭരണത്തിൽ കാര്യക്ഷമത ഉറപ്പുവരുത്തുക, വിവരാവകാശനിയമത്തിനായി പ്രചാരണം നടത്തുക എന്നിവയായിരുന്നു ഫൗണ്ടേഷന്റെ ദൗത്യങ്ങൾ. വിവരാവകാശ നിയമത്തിനുവേണ്ടിയും അതിന്റെ വ്യാപകമായ പ്രയോഗവൽകരണത്തിനുവേണ്ടിയും അരുണാ റോയിയോടൊപ്പം പ്രവർത്തിച്ചു.