കൊറോണ വൈറസ് എന്ന മഹാമാരി വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടപ്പോൾ ലോകത്തെ ഇങ്ങനെ നിശ്ചലമാക്കുമെന്ന് ശാസ്ത്രം പോലും വിചാരിച്ചു കാണില്ല. ഇങ്ങനെ ഒരു വൈറസ് ലോകത്തെ നിശ്ചലമാക്കുമെന്നുപോലും ആരും ചിന്തിച്ചുണ്ടാവില്ല. നഗ്ന നേത്രങ്ങൾ കൊണ്ടുപോലും കാണാൻ കഴിയാത്ത വൈറസ് മഹാമാരി ലോകത്തെ പിടിച്ചു കെട്ടിയപ്പോൾ എല്ലാവരും പകച്ചു പോയി. എന്നാൽ കൊറോണയെക്കാൾ വലിയൊരു മഹാമാരി ലോകും നേരിടുമോ?. അങ്ങനെ ഒന്ന് ചിന്തിക്കാൻ പോലും നമ്മുക്കാവില്ല. എന്നാൽ അങ്ങനെ ഒരു വൈറസ് വരുമെന്നുള്ള മുന്നറിയിപ്പാണ് ശാസ്ത്ര ലോകം നൽകുന്നത്.
ലോക ജനതയുടെ പകുതി ആളുകളെ തുടച്ച് നീക്കാന്‍ ശക്തിയുള്ള വൈറസാണ് ഇനി വരാന്‍ പോകുന്നതെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ മൈക്കള്‍ ഗ്രിഗർ. കോഴികളില്‍ നിന്നാവും ഈ വൈറസ് എത്തുകയെന്നും മുന്നറിയിപ്പ് നല്‍കുന്നു. ആഹാരത്തില്‍ ഇറച്ചി ഉള്‍പ്പെടുത്തുന്നത് ഇത്തരം മഹാമാരികളെ മനുഷ്യനെ വളരെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയുമെന്നാണ് വെജിറ്റേറിയന്‍ ഭക്ഷണ ശൈലിയെ പ്രോത്സാഹിപ്പിക്കുന്ന ഈ ശാസ്ത്രജ്ഞന്‍ പറയുന്നത്. ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുന്ന വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന മാത്രമാണ് കൊറോണ വൈറസെന്നും ഇദ്ദേഹം പറയുന്നു.
കോഴിഫാമുകളിലൂടെ കൊറോണ വൈറസിനേക്കാള്‍ മാരകമായ മഹാമാരിയാവും പടരുകയെന്നാണ് ഹൌ ടു സര്‍വൈവ് എ പാന്‍ഡമിക് എന്ന പുസ്തകത്തില്‍ ഡോ മൈക്കള്‍ ഗ്രിഗര്‍ വിശദമാക്കുന്നത്. എവിടെ നിന്നാണെന്നോ എങ്ങനെയാണെന്നോ പലപ്പോഴും അറിയുക പോലുമില്ല നിലവിലെ സാഹചര്യത്തിലെന്നാണ് ഇദ്ദേഹം വിശദമാക്കുന്നത്. മനുഷ്യനില്‍ നിന്ന് മുനഷ്യനിലേക്കാണ് വൈറസ് പടരുന്നത്. സസ്യങ്ങളെ ആശ്രയിച്ചുള്ള ഭക്ഷണ രീതിയാണ് നമ്മള്‍ കൂടുതലായി പിന്തുടരേണ്ടതെന്നും ഇദ്ദേഹം പറയുന്നു. ഇടുങ്ങിയ സ്ഥലത്ത് വളരെയധികം കോഴികളെ ഉത്പാദിപ്പിക്കുമ്പോള്‍ ചലിക്കാന്‍ പോലും കോഴികള്‍ക്ക് ഇടം ലഭിക്കാറില്ല. ഇത് ഇവയുടെ വിസര്‍ജ്യങ്ങളില്‍ അമോണിയയുടെയും അംശം വളരെ കൂടിയ അളവില്‍ കാണാന്‍ കാരണമാകും. 1997ല്‍ വലിയ രീതിയില്‍ കോഴികളെ വൈറസ് ബാധ മൂലം കൊന്നൊടുക്കിയിരുന്നു. എന്നാല്‍ കോഴികളെ കൊന്നൊടുക്കിയത് കൊണ്ട് മാത്രം രോഗകാരിയായ വൈറസിനെ തുടച്ച് നീക്കാന്‍ സാധിച്ചിട്ടില്ല.
ഇത്തരം ഫാമുകളുടെ പരിസരം പോലും വൈറസ് പകരാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ജീവികളെ എത്രയധികം ഇടുങ്ങിയ സാഹചര്യങ്ങളില്‍ വളര്‍ത്തുന്നോ അത്രയധികം അവയില്‍ നിന്ന് വൈറസ് ബാധ പടരാനുള്ള സാധ്യതയുണ്ടെന്ന് ഡോ മൈക്കിള്‍ ഗ്രിഗര്‍ നിരീക്ഷിക്കുന്നു. 20-ാം നൂറ്റാണ്ടില്‍ പക്ഷിപ്പനി പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മാരകമായ ഒരു വൈറസിന്‍റെ പരിവര്‍ത്തനത്തിന്റെ സൂചനകളാണ് നല്‍കുന്നതെന്നും ഇദ്ദേഹം പറയുന്നു.