തൃശൂർ: സഹോദരീ ഭർത്താവിനെ തട്ടിക്കൊണ്ടുപോയ കേസികൾ യുവാവും കൂടുകാരും അറസ്റ്റിൽ. കേസിൽ നാല് പേരാണ് പിടിയിലായത്. കുന്നംകുളം തെക്കേപ്പുറം കരയിൽ ചെറുപറമ്പിൽ വീട്ടിൽ അഞ്ജു ലാൽ (31), ഗുരുവായൂർ ചാവക്കാട് പാലിയം റോഡ് മുസ്ലിം വീട്ടിൽ ഷറഫുദ്ദീൻ (33), കോട്ടപ്പടി പൊക്കക്കില്ലത്ത് വീട്ടിൽ ഷിഹാബുദ്ദീൻ (26), ചാവക്കാട് പലിയൂർ കൊട്ടാരപാട്ടിൽ വീട്ടിൽ യദുകൃഷ്ണ (19) എന്നിവരെയാണ് കേസിലെ പ്രതികൾ.
കൂട്ടുകാരന്റെ നിർദേശപ്രകാരം നാലുപേരും ചേർന്ന് പ്രതിയായ അഞ്ജുലാലിന്റെ സഹോദരി ഭർത്താവിനെയാണ് തട്ടികൊണ്ട് പോയത്. അഞ്ജുലാലിന്റെ ഭാര്യ ഇയാളുടെ സഹോദരിയുടെ സംരക്ഷണയിലാണ് കഴിയുന്നത്. കൂടാതെ ഇവർ വിവാഹമോചന കേസും നൽകിയിട്ടുണ്ട്. ഇതിലുള്ള വൈരാഗ്യമാണ് സഹോദരി ഭർത്താവിനെ തട്ടിക്കൊണ്ട് പോയതിന് കാരണമായത്.
ഇൻസ്പെക്ടർ വിശ്വംഭരൻ, എസ് ഐ മാരായ എം അനീഷ്, ടി കെ രാജീവ് , എസ് ഐ ആൻറണി ജയ്സൺ, സി പി ഒ മാരായ ആൻറണി അനീഷ്, അഞ്ജിത്ത് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ കുടുക്കിയത്.