രാജ്യമൊട്ടാകെ ഒമിക്രോൺ വ്യാപനത്തിന്റെ ഭീഷണിയിലാണ്. ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്രയിലാണ്. അതേസമയം കേരളം അടക്കമുള്ള സംസ്ഥാനങ്ഹൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു കൊണ്ടിരിക്കുകയാമ് ഇപ്പോൽ തമിഴ്നാടും നിയമന്ത്രണം കടുപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുകയാമ്. ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. സംസ്ഥാനത്ത് നാളെ മുതൽ രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് ശനിയാഴ്ചയാക്കും. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്.സ്കൂളുകൾ അടയ്ക്കും.
1 മുതൽ 9 വരെ ക്ലാസുകൾക്ക് നാളെ മുതൽ ഓൺലൈൻ പഠനം ഏർപ്പെടുത്തും. നാളെ മുതൽ രാത്രി 10 മുതൽ രാവിലെ 5 വരെ അവശ്യ സേവനങ്ങൾ മാത്രമേ ലഭ്യമാകൂ. കടകൾ, വ്യാപാര സ്ഥാപനങ്ങൾ ഹോട്ടലുകൾ, സിനിമാ തീയേറ്ററുകൾ തുടങ്ങിയവയൊന്നും രാത്രി പത്ത് മണിക്ക് ശേഷം പ്രവർത്തിക്കരുത്. പാൽ, പത്രം, ആശുപത്രി, മറ്റ് അവശ്യസേവനങ്ങൾക്ക് വിലക്കില്ല. പെട്രോൾ പമ്പുകൾക്കും ഗ്യാസ് സ്റ്റേഷനുകൾക്കും മുഴുവൻ സമയം പ്രവർത്തിക്കാം.നിയന്ത്രണങ്ങളുടെ ഭാഗമായി വാളയാർ ഉൾപ്പടെയുള്ള അതിർത്തികളിൽ തമിഴ്നാട് പരിശോധന കർശനമാക്കിയിരുന്നു. രണ്ടു വാസ്കിനെടുത്ത സർട്ടിഫിക്കറ്റോ ആർടിപിസിആർ പരിശോധനാ ഫലമോ തമിഴ്നാട് യാത്രയ്ക്ക് നിർബന്ധമാക്കി. ആദ്യ ദിവസങ്ങളിൽ ആരെയും മടക്കി അയക്കുന്നില്ലെങ്കിലും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് തീരുമാനം.