തിരുവനന്തപുരം: പൊലീസ് ഡിപ്പാർട്ടിമെന്റിന് തന്നെ നാണക്കേടുണ്ടാക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ മോഷ്ടിച്ച എസ്ഐയെ സസ്പെൻഡ് ചെയ്തിരിക്കുന്നു. യുവാവിന്റെ ഫോൺ ബന്ധുക്കൾക്ക് നൽകാതെയാണ് സ്വന്തം സിം കാർഡ് ഇട്ട് എസ് ഐ ഫോൺ ഉപയോഗിച്ചത്. തിരുവനന്തപുരം മംഗലപുരം മുൻ എസ് ഐയും ഇപ്പോൾ ചാത്തന്നൂർ എസ് ഐയുമായ ജ്യോതി സുധാകറിനെയാണ് ഇപ്പോൾ സസ്പെൻറ് ചെയ്തിരിക്കുന്നത്. തന്റെ ഔദ്യോഗിക സിം കാർഡ് ഇട്ടാണ് ഇയാൾ മരിച്ച വ്യക്തിയുടെ ഫോൺ തട്ടിയെടുത്ത് ഉപയോഗിച്ചത്.ജൂൺ18 ന് ട്രെയിൻ തട്ടി മരിച്ച മംഗലപുരം സ്വദേശിയായ അരുൺ ജെറിയുടെ ഫോണാണ് എസ് ഐ ഉപയോഗിച്ചത്.
ഇദ്ദേഹത്തിൻറെ ഫോണാണ് ഔദ്യോഗിക സിം കാർഡ് എസ്ഐ ഉപയോഗിച്ചത്. ഫോൺ കാണാനില്ലെന്ന് അരുണിൻറെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇപ്പോൾ ചാത്തന്നൂർ എസ്ഐ ആയ ജ്യോതി സുധാകർ മംഗലപുരം സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് ഫോൺ എടുത്തത്. അരുൺ ജെറിയുടെ ഇൻക്വസ്റ്റ് നടത്തുമ്പോഴാണ് എസ്ഐ ഫോണെടുത്തത്.പിന്നീട് ജ്യോതി സുധാകർ മംഗലപുരത്ത് നിന്ന് സ്ഥലംമാറി പോയി. എന്നാൽ ഫോൺ കാണുന്നില്ലെന്ന് ബന്ധുക്കൾ നിരന്തരം ആരോപണം ഉന്നയിച്ചുകൊണ്ടിരുന്നു. ഒടുവിൽ സൈബർ പൊലീസിലേക്കും പരാതി എത്തി. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഫോൺ എസ്ഐ തന്നെയാണ് കൈക്കലാക്കിയതെന്ന് മനസിലായത്. ഇതോടെയാണ് ജ്യോതി സുധാകറിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.