ഡൽഹി : ഇന്ത്യക്കാർക്ക് ബഹിരാകാശ വിനോദ സഞ്ചാരത്തിന് അവസരമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആര്‍ഒ. 2030 ഓടെയായിരിക്കും ഇന്ത്യയുടെ സ്വന്തം ബഹിരാകാശ വിനോദ സഞ്ചാര മൊഡ്യൂള്‍ കുതിച്ചുയരുക എന്ന് ചെയര്‍മാന്‍ എസ്.സോമനാഥ് പറഞ്ഞു. രാജ്യത്തിൻറെ സ്വന്തം സ്‌പേസ് ടൂറിസം മൊഡ്യൂളിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
എന്നാൽ ബഹിരാകാശ വിനോദ സഞ്ചാരത്തിനായി ആറ് കോടി രൂപയോളമായിരിക്കും ഒരാള്‍ക്ക് ചിലവാക്കേണ്ടി വരിക. വിനോദ സഞ്ചാരികള്‍ക്ക് 15 മിനുട്ടോളം ബഹിരാകാശത്ത് ചെലവഴിക്കാനാകുമെന്നും അദ്ദേഹം ഉറപ്പുപറയുന്നു. പുനരുപയോഗിക്കാന്‍ കഴിയുന്ന റോക്കറ്റിലായിരിക്കും ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളുടെ യാത്രയെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി
അതേസമയം എത്രത്തോളം ഉയരത്തിലാണ് ഇന്ത്യയുടെ മൊഡ്യൂള്‍ പോകുക എന്നകാര്യം പുറത്തുവിട്ടിട്ടില്ല. നേരത്തെ ബഹിരാകാശ വിനോദ സഞ്ചാരത്തിന്റെ സാധ്യതകളെ കുറിച്ച് ഐ.എസ്.ആര്‍.ഒ പഠനം ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.