ബിജെപി സ്ഥാനാര്‍ത്ഥി വിവി രാജേഷ് രണ്ടിടത്തെ വോട്ടര്‍ പട്ടികയിലുള്‍പ്പെട്ടെന്ന് പരാതി

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ വിവി രാജേഷ് രണ്ടിടത്തെ വോട്ടര്‍ പട്ടികയിലുള്‍പ്പെട്ടെന്ന് പരാതി. തെരഞ്ഞെെടുപ്പ് ചട്ടലംഘനമാണ് ഇതെന്ന് സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഐ പരാതി നല്‍കി.

നെടുമങ്ങാട്ടെ കുടുംബ വീടുള്‍പ്പെടുന്ന 16ാം വാര്‍ഡിലെയും കോര്‍പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡിലെയും വോട്ടര്‍ പട്ടികകളിലാണ് രാജേഷിന്റെ പേരുള്ളത്. വിവരം മറച്ചുവെച്ച്‌ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച രാജേഷിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.

Loading...

രാജേഷിന്റെ പേരുള്‍പ്പെട്ട നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും തിരുവനന്തപുരം കോര്‍പറേഷനിലെയും വോട്ടര്‍ പട്ടികകളുടെ പകര്‍പ്പ് സിപിഐ പുറത്തുവിട്ടു. കോര്‍പറേഷനിലെ പൂജപ്പുര വാര്‍ഡില്‍ മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ഒരേ സമയം രണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്നാണ് സിപിഐയുടെ പരാതി. അതേസമയം വഞ്ചിയൂരിലേക്ക് താമസം മാറുമ്ബോള്‍ തന്നെ നെടുമങ്ങാട്ടെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ കത്ത് നല്‍കിയിരുന്നുവെന്നാണ് രാജേഷ് വിശദീകരിക്കുന്നത്.