പെണ്‍കുട്ടിയുമായി വനത്തില്‍ കഴിഞ്ഞ അപ്പു പല ലൈംഗിക വൈകൃതങ്ങള്‍്കും അടിമ, 19-ാം വയസില്‍ തന്നേക്കാള്‍ മുതിര്‍ന്ന യുവതിയെ ഗര്‍ഭിണിയാക്കി; കിടപ്പറരംഗങ്ങള്‍ ചിത്രീകരിച്ച് കൂട്ടുകാരുമായി പങ്കുവയ്ക്കും

പ്രണയം നടിച്ച് 17കാരിയെ തട്ടിക്കൊണ്ട് പോയി 23 ദിവസം വനത്തില്‍ കഴിഞ്ഞ മേലുകാവ് സ്വദേശി അപ്പുവിനെ കുറിച്ച് പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. 19-ാം വയസില്‍ മുതിര്‍ന്ന പെണ്‍കുട്ടിയെ അപ്പു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പലവിധ ലൈംഗിക വൈകൃതങ്ങള്‍ക്കും ഇയാള്‍ അടിമയാണെന്നാണ് വിവരം. തന്നേക്കാള്‍ മുതിര്‍ന്ന യുവതിയില്‍ പിറന്ന കുട്ടിയുടെ ആദ്യ പിറന്നാളിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് 17കാരിയുമായി അപ്പു മുങ്ങിയത്.

അപ്പുവിന്റെ വലയില്‍ വീണ യുവതിയാണ് ഇയാളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. വിവാഹം കഴിക്കാതെ തങ്ങള്‍ എട്ട് മാസം ഒരുമിച്ച് കഴിഞ്ഞെന്നും എന്നാല്‍ ഒത്ത് പോകാനാകില്ലെന്ന് മനസിലായതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്നും യുവതി പറയുന്നു. താന്‍ ഗര്‍ഭിണിയായിരിക്കെ തന്റെ പരിചയക്കാരിയായ മറ്റൊരു യുവതിയുമായി അപ്പുവിന് ലൈംഗിക ബന്ധം ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് താന്‍ ബന്ധം ഉപേക്ഷിച്ച് വീട്ടിലേക്ക് തിരികെ പോയത്.

Loading...

മിസ്ഡ് കോളിലൂടെയും വാട്‌സ്ആപ്പിലൂടെയുമാണ് പ്രധാനമായും അപ്പു ഇരകളെ വീഴ്ത്തുന്നത്. പരിചയപ്പെട്ടാലുടന്‍ അനാഥനാണെന്നും വീട്ടില്‍ നിന്ന് ഇറക്കി വിട്ടിരിക്കുകയാണെന്നും സ്നേഹിക്കാന്‍ ആരുമില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടികളുടെ സഹതാപം പിടിച്ചുപറ്റും. ഇത് ഫലിച്ചില്ലെങ്കില്‍ രണ്ടാമടവ് എടുക്കും. ആത്മഹത്യാഭീഷണി ഉയര്‍ത്തി ഇരയെ ഭയപ്പെട്ടുത്തി ചതിയില്‍ വീഴ്ത്തും. പിന്നീട് കാമുകിമാരുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് കൂട്ടുകാരുമൊത്ത് കണ്ടാസ്വദിക്കാറുണ്ടായിരുന്നെന്നും വിവരമുണ്ട്.

ഏതാനും മാസത്തിനു മുമ്പ് ജോലിക്കായി കുമളിയില്‍ എത്തുമ്പോഴാണ് അപ്പു പതിനേഴുകാരിയുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് ജനുവരി ആറിന് പള്ളിയില്‍ പോയ പെണ്‍കുട്ടിയുമായി ഇയാള്‍ ഒളിച്ചോടുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കുമളി പൊലീസ് അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല..

23 ദിവസത്തെ വനവാസത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കമിതാക്കള്‍ പിടിയിലായത്. തലയില്‍ ചാക്കുകെട്ടുമായി വനത്തില്‍ നിന്ന് തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് വരുംവഴി ഇരുവരും പൊലീസിന് മുന്‍പില്‍പെട്ടു. കൗമാരക്കാരിയായ കാമുകിയുമായി നേരെ വീട്ടിലേക്കു പോയ അപ്പു പിന്നീട് മലമുകളിലേക്ക് പോകുകയായിരുന്നു. 21 വയസ്സിനിടയില്‍ നാലു പെണ്‍കുട്ടികളെയാണ് അപ്പു ചതിച്ചത്. കുമളിയിലെ പെണ്‍കുട്ടി നാലാമത്തെ ഇരയായിരുന്നു. ഇതില്‍ മൂന്നുപേരും പ്രായപൂര്‍ത്തിയാകാത്തവര്‍ ആയിരുന്നു. ചിങ്ങവനം സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ ആറു മാസത്തിലേറെ നീണ്ട ഒളിവ് ജിവിതത്തിന് ശേഷമാണ് പോലീസ് ഇയാളെ പിടികൂടിയത്.