യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം;വൈദികര്‍ക്കെതിരെ നടപടി സ്വീകരിച്ച് തലശേരി രൂപത

തലശ്ശേരി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വൈദികര്‍ക്കെതിരെ നടപടി സ്വീകരിച്ച് തലശേരി രൂപത. ഒപ്പം തന്നെ സദാചാര ലംഘനം ഉണ്ടായതില്‍ തലശേരി രൂപത വിശ്വാസികളോട് മാപ്പും ചോദിച്ചു. വൈദികരായ ജോസഫ് പൂത്തോട്ടാല്‍, മാത്യു മുല്ലപ്പള്ളി എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.ഇരുവരെയും അന്വേഷണവിധേയമായാണ് പൗരോഹിത്യ വൃത്തിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.

ആലക്കോട് പൊട്ടന്‍പ്ലാവ് ഇടവക വികാരിയായിരുന്നു ഫാ ജോസഫ് പൂത്തോട്ടാല്‍.ഇവര്‍ക്കെതിരെ നേരത്തെ തന്നെ ആരോപണം ശക്തമായിരുന്നു. തലശ്ശേരി രൂപത സഹായ മെത്രാനെ ഫോണില്‍ വിളിച്ച് യുവതി പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. എന്നാല്‍ ആരോപണം ഉയര്‍ന്ന ആദ്യഘട്ടത്തില്‍ രൂപത ഇത് തള്ളുകയായിരുന്നു ചെയ്തത്. എന്നാല്‍ പിന്നീട് മാത്യു മുല്ലപ്പള്ളിയുടേതെന്ന് ആരോപിക്കപ്പെട്ട, തെറ്റ് ഏറ്റു പറയുന്ന ഓഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Loading...

ഇതോടെയാണ് അതിരൂപത മാപ്പ് പറഞ്ഞും ഇവര്‍ക്കെതിരെ നടപടിയെടുത്തും രംഗത്തെത്തിയത്.സദാചാര ലംഘനം ഉണ്ടായതില്‍ വിശ്വാസികളോട് മാപ്പ് ചോദിക്കുകയാണ്. സമൂഹത്തിന് മാതൃക കാട്ടേണ്ട പുരോഹിതരുടെ ഭാഗത്ത് നിന്ന് തെറ്റായ പെരുമാറ്റം ഉണ്ടായിട്ടുണ്ട് എന്നാണ് രൂപത പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നത്. വിഷയം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. ഇതോടെയാണ് രൂപതയുടെ ഇടപെടല്‍ ഉണ്ടായത്.