രശ്മി നായര്‍ക്കും രാഹുല്‍ പശുപാലനുമെതിരെ പോലീസ് കേസ്

പത്തനാപുരം: ചുംബന സമരനായിക രശ്മി നയാര്‍ക്കും രാഹുല്‍ പശുപാലനും എതിരെ പോലീസ് കേസ്. ലോക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ ചോദ്യം ചെയ്ത ആരോര്യ പ്രവര്‍ത്തകരോടെ ഇരുവരും തട്ടി കയറിയിരുന്നു. തുടര്‍ന്നാണ് പത്തനാപുരം പോലീസ് ഇരുവര്‍ക്കും എതിരെ കേസ് എടുത്തത്. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്നാണ് ഇവര്‍ കാറില്‍ എത്തിയത്. ഇരുവരും മാസ്‌ക് ധരിച്ചിരുന്നില്ല. പോലീസും ആരോഗ്യവകുപ്പും ഇവരുടെ വാഹനം തടഞ്ഞു. എറണാകുളത്ത് നിന്ന് വരികയാണെങ്കില്‍ ക്വാറന്റൈനില്‍ പോകണം എന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നിര്‍ദ്ദേശിച്ചു.

ഇതിനിടെ തങ്ങളെ എടാ എന്ന് വിളിച്ചെന്ന് ആരോപിച്ച് രശ്മിയും ഭര്‍ത്താവും പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ക്യഷ്ണരാജിനോട് തട്ടിക്കയറി. തുടര്‍ന്ന് പോലീസും സംഭവത്തില്‍ ഇടപെട്ടു. ഒടുവില്‍ ഇവര്‍ താമസിക്കുന്ന പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മെമ്ബറെ ഫോണില്‍ ബന്ധപ്പെട്ട് രശ്മിയും ഭര്‍ത്താവ് ഇവിടെ നിന്നാണ് വന്നതെന്ന് ഉറപ്പാക്കിയ ശേഷമാണ് വിട്ടയച്ചത്. മാസ്‌ക് ധരിക്കാത്തതിന് പോലീസ് നടപടിയെടുത്തില്ലെന്ന ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്.

Loading...