നടിയെ ആക്രമിച്ച കേസ്; സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്, ഒരു ദിവസം പോലും നൽകരുതെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് വീണ്ടും സമയം ആവശ്യപ്പെട്ട് ക്രൈംബ്രാ‍ഞ്ച്. ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജി വിധി പറയുന്നതിനായി മാറ്റി വെച്ചു. കൂടുതൽ സമയം നിയമപരമെന്നാണ് ഡിജിപി കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ, തുടരന്വേഷണത്തിന് ഒരു ദിവസം പോലും കൂടുതൽ സമയം അനുവദിക്കരുതെന്നാണ് ദിലീപ് പറയുന്നത്. ജുഡീഷ്യറിയെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു. ദൃശ്യങ്ങൾ ചോരുമോയെന്ന് ഭയമുണ്ടെന്ന് അതിജീവിത കോടതിയെ അറിയിച്ചു. അതിനിടെ, കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറണമെന്ന ആവശ്യം കോടതി തളളി.തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ആവർത്തിക്കുകയാണ് അന്വേഷണ സ0ഘ0. ഫോണുകളിൽ നിന്ന് ഡാറ്റ റിക്കവ4 ചെയ്യേണ്ടതുണ്ടെന്ന് ഡിജിപി കോടതിയെ അറിയിച്ചു.

ആയിരക്കണക്കിന് ഫോട്ടോകളും, ശബ്ദരേഖകളുമുണ്ട്. അതിനാൽ കൂടുതൽ സമയം വേണ0. അന്വേഷണ0 എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ വിവേചന അധികാരമാണെന്നു0 ഡിജിപി ഹൈക്കോടതിയിൽ പറഞ്ഞു. അന്വേഷണം ഇത്രെയും പെട്ടന്ന് പൂർത്തികരിക്കേണ്ടത് ഞങ്ങളുടെ ആവശ്യം ആണെന്നും ഡിജിപി കോടതിയെ അറിയിച്ചു. നിയമപരമായി ആണ് കോടതിയെ സമീപിച്ചതും സമയം കൂട്ടി ചോദിക്കുന്നതുമെന്ന് ഡിജിപി കൂട്ടിച്ചേർത്തു. ജുഡീഷ്യൽ ഓഫീസേഴ്സിനെ മോശമാക്കാനുള്ള ശ്രമങ്ങൾ പല രീതിയിൽ ഉണ്ടാകുന്നുവെന്നും ഒരു ദിവസം പോലും തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നും ദിലീപ് ഹൈക്കോടതിയിൽ പറഞ്ഞു. വിചാരണ ജഡ്ജി ക്കെതിരായ പ്രോസിക്യൂഷൻ നിലപാടും,ജസ്റ്റിസ് കൌസ4 എടപ്പകത്തിനെതിരെയായ നടിയുടെ നിലപാടും സൂചിപ്പിച്ചാണ് ദിലീപിന്റെ ആരോപണ0. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അഭിഭാഷക4 കണ്ടത് കോടതിയിൽ വെച്ചാണ്. ദൃശ്യങ്ങൾ തന്റെ കൈയിലുണ്ടെന്ന് വ്യാപകമായ പ്രചാരണ0 നടക്കുന്നുവെന്നു0 ദിലീപ് കോടതിയിൽ പറഞ്ഞു.

Loading...