ദുബൈ: അല്‍ ക്വയദയില്‍ ചേര്‍ന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ കടുത്ത ഷിയാവിരോധിയും സുന്നി മുജാഹിദ്ദുകാരനും. അദ്ദേഹത്തിന്റെ സിറിയയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പലതും ഷിയാ വിഭാഗത്തേ കണക്കറ്റു പരിഹസിച്ചുകൊണ്ടാണ്. ഷിയാക്കളെ യഹൂദികളെക്കാള്‍ ശത്രുവായി കാണണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഷിയാകളെ അമര്‍ച്ചചെയ്ത് മുജാഹിദുകള്‍ പിടിച്ചെടുത്ത സിറിയയുടെ ഭാഗങ്ങളേ പറ്റി അദ്ദേഹം വാചാലനാകുന്നു. ഒരു മുജാഹിദ്ദു തോക്കുമെടുത്ത് റോഡിലൂടെ പോകുമ്പോള്‍ മുതിര്‍ന്നവര്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. ഉപ്പയും മകനും ജിഹാദിന് പോകാന്‍ പരസ്പരം മല്‍സരിക്കുന്നു. തന്റെ മകന്‍ ശഹീദായാല്‍ അതില്‍ അഭിമാനം കൊള്ളുന്ന മാതാവ്. ഇന്ന് ഇവിടെ മുജാഹിദുകള്‍ പിടിച്ചെടുത്ത സ്ഥലങ്ങളുടെ അവസ്ഥ വേറെയാണ്. ഇവുടത്തെ കാറ്റിന് പോലും ഇസ്‌ലാമിന്റെ വാസന അനുഭവപ്പെടും. അതെ, ശുഹദാക്കളുടെ രക്തത്തിന്റെ കസ്തുരി ഗന്ധം. പത്തും, പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ ഇസ്‌ലാമിന്റെ ശരീഅത്ത് വിജ്ഞാനം കരസ്ഥമാക്കാന്‍ തുടങ്ങിയിരിക്കുന്നു.

സിറിയയില്‍ ശിയാക്കള്‍ വര്‍ഷങ്ങളായി സുന്നി മുസ്ലീങ്ങളെ പീഢിപ്പിക്കുകയായിരുന്നുവെന്നും താഹിര്‍ അബു പറയുന്നു. സുന്നി മുജാഹിദുകളെ താടിവയ്ക്കാനും മത പഠനത്തിനുപോലും അനുവദിച്ചില്ല. ബശ്ശാര്‍ അസദിന്റെയും അക്രമങ്ങള്‍ കഴുതയ്ക്ക് തുല്യമായി സഹിച്ച ഒരു കൂട്ടം സുന്നി മുസ്‌ലിംകളുടെ ഭൂമിയായിരുന്നു ഇത്. ലോകമറിയാത്ത കൊടിയ പീഢനങ്ങളുടെ കഥകള്‍ ഈ നാടിന് പറയാനുണ്ട്. മുസ്‌ലിം എച്ചില്‍ പട്ടിയെ പോലെ ജീവിച്ച കാലം. അഞ്ചു നേരം നിസ്‌ക്കരിക്കാന്‍ അവകാശമില്ല. സുന്നത്ത് ജമാഅത്തിന്റെ ഒരു അടയാളവും പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കാന്‍ ഇവിടത്തെ സുന്നിക്ക് അവകാശമുണ്ടായിരുന്നില്ല.

Loading...

ഇവിടുത്തേ സുന്നികള്‍ക്ക് ഷിയാകളുടെ അക്രമം സഹിക്കാതെ വന്നപ്പോള്‍ അല്‍ ക്വയദയുടെ സഹായം തേടുകയായിരുന്നു. അങ്ങനെയാണ് അല്‍ ക്വയ്ദയും ‘ജബഹത്തു നുസ്‌റ’ എന്ന മുജാഹിദ് സംഘടയും സിറിയയില്‍ വരുന്നതെന്നും അബു താഹിര്‍ പറയുന്നു. സിറിയയിലെ പോരാട്ടങ്ങളില്‍ മുജാഹിദ്ദുകള്‍ മുന്നേറുകയാണ് അല്ലാഹുവിനു സ്തുതി. അബുവിന്റെ നിലപാടുകള്‍ അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍നിന്നും വ്യക്തമാണ്.

അതേ സമയം അബു താഹിര്‍ കേരളത്തിലേ എന്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള പത്രത്തില്‍ ആണ് മാധ്യമ പ്രവര്‍ത്തകനായി ജോലി നോക്കിയിരുന്നതെന്നും ഇപ്പോള്‍ അല്‍ഖ്വയ്ദയുടെ പോഷക സംഘടനയായ അല്‍ നുസ്‌റയ്ക്ക് വേണ്ടി പാലക്കാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ പ്രവര്‍ത്തിയ്ക്കുന്നതായും മീഡിയ വണ്‍ റിപോര്‍ട്ട് ചെയ്യുന്നു.

അബുധാബിയിൽ അപകടത്തിൽ പരിക്കേറ്റ ഇന്ത്യക്കാരന് ഒരു കോടി രൂപ നഷ്ട പരിഹാരം 

അബുദാബിയിലെ തലമുടി മുറിക്കൽ കേന്ദ്രങ്ങളിൽ പരിശോധന.

ഒമാനിൽ വാഹനം അപകടം അഞ്ച് പേർ മരിച്ചു

അബുദാബിയിൽ 4311 വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു.