ആശങ്ക തീരുന്നില്ല, രാജ്യത്ത് മൂന്നാം തരംഗത്തിനും സാധ്യതയെന്ന് എയിംസ് മേധാവി

ന്യൂഡല്‍ഹി : കൊവിഡ് രണ്ടാം തരംഗത്തില്‍ പതറിയിരിക്കുകയാണ് രാജ്യം. പോരാട്ടം തുടരുമ്പോള്‍ നിരവധി പേരാണ് ചികിത്സ കിട്ടാതെയും ഓക്‌സജിന്‍ കിട്ടാതെയും മരിച്ചു വീണു കൊണ്ടിരിക്കുന്നത്. രോഗികളും എണ്ണം ഓരോ ദിവസം കൂടുന്നതല്ലാതെ ഒട്ടും കുറവ് രേഖപ്പെടത്തുന്നില്ല. ഇതിനിടയിലാണ് മൂന്നാം തരംഗത്തെയും രാജ്യം നേരിടേണ്ടി വരുമെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോവിഡ് വ്യാപനം തടയുന്നതിനായ വിവിധ സംസ്ഥാനങ്ങള്‍ പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ക് ഡൗണ്‍, രാത്രികാല കര്‍ഫ്യൂ എന്നിവ ഫലപ്രദമാകില്ലെന്നും അദ്ദേഹം പറയുന്നു. രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ കൊണ്ട് കോവിഡ് നിയന്ത്രിക്കാനാവുമോ എന്ന ചോദ്യത്തിന് ഇപ്പോഴുള്ള ഗുരുതരമായ സാഹചര്യം കുറച്ച് നാളത്തേയ്ക്ക് പരിഹരിക്കുന്നതിന് അത് സഹായകരമായിരിക്കും എന്നായിരുന്നു മറുപടി. രോഗവ്യാപനത്തിന്റെ തോത് കുറച്ച്, ഓക്സിജന്‍ പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ അതു സഹായിക്കും. കൂടാതെ രാജ്യത്തെ ആശുപത്രിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മൂലമുള്ള ബുദ്ധിമുട്ടുകളും ഒഴിവായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...