ആദരണീയർ അപമാനിതരാവുമ്പോൾ…..

ലോകപ്രശസ്ത മനുഷ്യാവകാശ-പരിസ്ഥിതി പ്രവർത്തകയായ ” ദയാബായി” യെ പിറന്ന നാട്ടിലെ കെ.എസ്.ആര്‍.ടി.സി ബസ്സിൽ നിന്നും നിഷ്കരുണം ഇറക്കിവിട്ടുവെന്ന വാർത്ത വളരെ വേദനയോടെയാണ് ശ്രവിച്ചത്,  ജീവിതത്തിൽഒരിക്കലും കേൾക്കാൻ പാടില്ലാത്തതായ ഒരുവാർത്തയായിരുന്നു അത്-   “ഭൂമിയോളം താഴ്ന്ന”എന്നാൽ  “ആകാശത്തോളമുയർന്നു നില്ക്കുന്ന”  ആ മഹതിയെ തിരിച്ചറിയാൻ കഴിയാതിരുന്ന നമ്മുടെ കെ.എസ്.ആര്‍.ടി.സി ബസ്സിലെ ജീവനക്കാർ എത്രതരാംതാണ രീതിയിലാണ് ആ പാവം സ്ത്രീയോട്പെരുമാറിയത്!  അഹങ്കാരത്തിന്റെമൂർത്തീഭാവങ്ങളായ ഇത്തരം ജീവനക്കാർക്ക്പരമാവധി ശിക്ഷ നല്കേണ്ടത് അത്യാവശ്യമാണെന്ന്ആമുഖമായി പറയെട്ടെ.

dayabai

Loading...

ദയാബായി ആരാണ്‌? ഇന്ത്യയിലെ ഏറ്റവും മുൻ നിരയിലുള്ള സാമൂഹ്യ പ്രവർത്തക.

കഴിഞ്ഞ 50  വർഷത്തിലേറെയായി മദ്ധ്യപ്രദേശിലെചിന്ത്വാഡ ജില്ലയിലെ ബറൂള് എന്നആദിവാസിഗ്രാമത്തിൽ പാർശ്വവല്ക്കരിക്കപ്പെട്ട ഗൌണ്ട ഗോത്രക്കാരായ ഗിരിവർഗ്ഗക്കാർക്കിടയിൽഅവരിൽ ഒരാളായി അവർക്കായി മാത്രം  ജീവിക്കുന്നഅവരുടെ പ്രിയപ്പെട്ട ” ദയാബായി”.

തൃശ്ശൂരിൽനിന്ന്  ആലുവയിലേയ്ക്ക്വരികയായിരുന്നു ദയാബായ്. ആലുവ ഗാരേജ് വരെയാത്ര ചെയ്യാന് തീരുമാനിച്ചിരുന്ന ദയാബായ് ഇടയ്ക്ക്ഡ്രൈവറോടും കണ്ടക്ടറോടും വഴി ചോദിച്ചു. “പ്രായമുള്ള ആളാണെന്ന് നോക്കില്ലെന്നും നല്ലത്തരുമെന്നും പറഞ്ഞാണ് കണ്ടക്ടര്ഭീഷണിപ്പെടുത്തിയത് തന്റെ വസ്ത്രവിധാനംകണ്ടാണോ ഇങ്ങനെ പെരുമാറുന്നതെന്ന്ചോദിച്ചപ്പോഴും കണ്ടക്ടര് മോശമായിപെരുമാറുകയായിരുന്നു. ആലുവ ബൈപ്പാസില്ഇറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറ്റൊരിടത്താണ്ബസ് നിറുത്തിയത്.  ഇറങ്ങിയ ശേഷവും ബസ്സിന്റെ കതക് ശക്തിയായി അടച്ച്, ആക്ഷേപിക്കുകയുംചെയ്തു.  പിറന്ന നാടായ കേരളത്തിലെ ബസ്ജീവനക്കാർ എന്റെ വേഷത്തിലേക്കു പുച്ഛത്തോടെനോക്കി പിറുപിറുത്തു.” –

സ്വന്തം സുഖങ്ങൾക്കെല്ലാം അവധിനല്കിമദ്ധ്യപ്രദേശിലെ ഒരു കുഗ്രാമത്തില്മേല്ജാതിക്കാരുടെ ചൂഷണങ്ങള്ക്കു വിധേയരായിഅടിച്ചമർത്തപ്പെട്ട് കഴിയുന്ന ഒരു കൂട്ടം അബലരുംആലംബഹീനരുമായ ഗിരിവർഗ്ഗക്കാരുടെവിമോചനത്തിനു വേണ്ടി ഭീഷണികളെ വകവെക്കാതെസധൈര്യം ഒറ്റയാൾ പോരാട്ടം നടത്തുന്ന,ബംഗ്ലാദേശിലെ യുദ്ധഭൂമിയിലുമെത്തി. പരിക്കേറ്റമനുഷ്യരെ ശുശ്രൂഷിച്ചും, സമൂഹം ഭയത്താൽ തൊടാൻഅറച്ച “വസൂരി” രോഗബാധിതർക്കു അത്താണിയും,ആശ്വാസവുമായി മാറി  അമാനുഷമായ സ്ത്രീശക്തിപ്രകടിപ്പിച്ച, ഇന്ത്യന് സ്ത്രീ സമൂഹത്തിന്റെ ഒറ്റയാള്സമര പ്രതീകം ദുഃഖം കടിച്ചമർത്തി ഇത്രയുംപറഞ്ഞത് കണ്ടപ്പോൾ അറിയാതെ കണ്ണുകൾ ഈറനണിഞ്ഞുപോയി!  വിദ്യാസമ്പന്നരെന്നു സ്വയംവിളംബരം ചെയ്യുന്ന കേരളത്തിലെ വിദ്യാസമ്പന്നരുടെസംസ്കാരശൂന്യതയെ കുറിച്ചോർത്ത്എന്നെപ്പോലുള്ള ഏതൊരു ശരാശരി മലയാളിയുംഅപമാനഭാരത്താൽ തലകുനിച്ചുപോവും.   ദയാബായിയുടെ ഗതി ഇതാണെങ്കിൽ നമ്മുടെ നാട്ടിലെപാവപ്പെട്ട പ്രായംചെന്ന സാധാരണ അമ്മമാരുടെ ഗതിപറയേണ്ടതില്ലല്ലോ?.

daya-bai-news

ആരാണീ ” ദയാബായി” ?

ദയ എന്നാൽ മേഴ്സി, ബായി എന്നാൽ ഗോത്രവർഗ്ഗസ്ത്രീകളുടെ വിളിപ്പേര് … നഴ്സിംഗിൽ ബിരുദംനേടിയ ശേഷം മുംബയിലെ നിർമല നികേതനിൽനിന്നും സാമൂഹ്യ സേവനത്തിൽ (MSW)ബിരുദാനന്തരബിരുദം കരസ്ഥമാക്കി,  സാമൂഹ്യസേവനപഠനത്തിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെആദിവാസി ഊരുകളിലെത്തി….. അവിടെ “ദയാബായി”എന്ന മനുഷ്യസ്നേഹി പിറവിയെടുത്തു….

1941- ൽ കോട്ടയംജില്ലയിലെ പാലാ പൂവരണിയിലെഒരു പുരാതന സമ്പന്ന ക്രിസ്ത്യൻ കുടുംബത്തിൽപിറന്ന് തന്റെ പതിനാറാം വയസ്സിൽകന്യാസ്ത്രീയാകാൻ വടക്കേ ഇന്ത്യയിലേക്ക് യാത്രപുറപ്പെട്ട മേഴ്സി മാത്യൂ  “ദയാബായി ” യായിമാറിയത് ഒരു നിയോഗമായിരുന്നു.  ദയാബായിയുടെതന്നെ ഭാഷയിൽ പറഞ്ഞാൽ “കന്യാസ്ത്രീ മഠത്തിലെമടുപ്പിക്കുന്ന ആർഭാട ജീവിതം ഉപേക്ഷിച്ച്, പാവങ്ങൾക്കിടയിലാണ്   എന്റെ സ്ഥാനം.അവരുടെയിടയിലാണ് കർത്താവായയേശുക്രിസ്തുവുള്ളത് എന്ന് തിരിച്ചറിയുകയുംജീവിത സുരക്ഷിതത്വങ്ങളെല്ലാം ഉപേക്ഷിച്ച് അവരുടെവിമോചനത്തിനു വേണ്ടിപ്രവര്ത്തിക്കാനിറങ്ങുകയായിരുന്നു…”

പിന്നീടുള്ള അവരുടെ ജീവിതംചരിത്രബഹുലമായിരുന്നു . മുബൈ, ആന്ധ്ര, ബിഹാര്,ഹരിയാണ, മഹാരാഷ്ട്ര, പശ്ചിമബംഗാള്എന്നിവിടങ്ങളില് അബലരും,ആലംബഹീനരുംഅവഗണിക്കപ്പെട്ടവരുമായ ആദിവാസി-ഗിരിവർഗ്ഗഗോത്ര വിഭാഗങ്ങളുടെയിടയിൽ അവരിലൊരാളായിഅവരുടെ പരമ്പരാഗത വസ്ത്രങ്ങളുംമാലയുമണിഞ്ഞ്‌ അവരെ പോലെ തന്നെ ഒരുദിവസക്കൂലിക്കാരിയായി ദീര്ഘവർഷങ്ങൾ  …   “അവർക്കുവേണ്ടി  എന്തെങ്കിലും ചെയ്യണമെങ്കില്ആദ്യം അവരുടെ വിശ്വാസം നേടണം. നഗരവാസികളെആദിവാസികൾക്ക് ഭയമാണ്. അവരുടെ വിശ്വാസംനേടാന് ഞാൻ അവരുടെ വേഷംധരിച്ചു,  അവരുടെആഭരണങ്ങളണിഞ്ഞു. അവരെപ്പോലെ മണ്‍വീട്സ്വയം കെട്ടിയുണ്ടാക്കി അതിലുറങ്ങി.    അവരുടെകൂടെ പാടങ്ങളില് പണിയെടുത്തു., അവരുടെ രീതിയിൽ കൃഷിചെയ്തു,  അവരുടെപരമ്പരാഗത ഭക്ഷണം കഴിച്ചു”  ഒരു ഇന്റർവ്യുവിൽദയാഭായ് പറഞ്ഞത് ഇത്തരുണത്തിൽഓർത്തുപോവുന്നു.  തീരുന്നില്ല ഭായിയുടെപ്രവർത്തനങ്ങൾ നർമ്മദ, ഗുജറാത്ത്, മണിപ്പൂർതുടങ്ങി ചെങ്ങറ ഭൂസമരം വരെ നീളുന്നു……….

വിദേശ ഫണ്ട് സ്വീകരിക്കാത്ത, പ്രൊജക്റ്റ്ഓറിയന്റായിട്ടുള്ള  എൻ ജി ഒ കളിലും മതിപ്പില്ലാത്ത, ഒത്തുതീർപ്പുകളില്ലാത്ത സത്യബോധവും, സേവനവുംകൈമുതലായുള്ള ഒരു പച്ച മനുഷ്യസ്ത്രീ …. മേധാപട്കരെയും, ബാബാ ആംതെയും ,നന്ദിതാദാസിനെയും പോലെയുള്ള ആദരണീയവ്യക്തികളുടെ  ഉറ്റചങ്ങാതി,  ലോകപ്രശസ്തയൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രൊഫസറായിവിദ്യാര്ഥികളെയും വിദ്യാഭ്യാസവിചക്ഷണരെയുംഅഭിസംബോധനചെയ്യുന്ന മഹത്തായ വ്യക്തിത്വം,  ആമഹതിയെയാണ് അവരുടെ ജന്മനാടിനുതിരിച്ചറിയാൻ കഴിയാതെയിരുന്നത് എന്നത് നടുക്കംഉളവാക്കുന്നു ….ഇത്രയും വലിയമനുഷ്യസ്നേഹിയെയാണ് അവരുടെ സ്വന്തം നാട്ടുകാർഅപമാനിച്ചത്, ആക്ഷേപിച്ചത് .  ഇത്തരംഅധമന്മാർക്ക് കാലം മാപ്പുനല്കില്ല …. എന്നിട്ടും ആവലിയമനസ്സ് ഇത്തരക്കാർക്കെതിരെ നടപടിആവശ്യപ്പെടാതെ പൊതുജനത്തോടു മര്യാദയോടെപെരുമാറാൻ അവരെ പഠിപ്പിക്കാനാണ്അധികാരികളോട് ആവശ്യപ്പെട്ടത്.      ആ നല്ല മനസ്സിനുമുന്നിൽ ക്ഷമാപണത്തോടെ ഒരായിരം കൂപ്പുകൈ !