സിപിഎം നേതാവ് എ. ഷാനവാസും ലഹരിക്കടത്ത് സംഘവുമായുള്ള ബന്ധം പുറത്ത്; തെളിവായി പിറന്നാൾ ആഘോഷ ചിത്രങ്ങൾ; ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളും കുടുങ്ങി

കൊല്ലം: കൊല്ലത്ത് പാൻമസാല കടത്തുമായി തനിക്ക് ബന്ധമില്ലെന്ന സിപിഎം കൗൺസിലറുടെ വാദം പച്ചക്കള്ളം. ഷാനവാസും ലഹരിക്കടത്ത് സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തായി.
ആലപ്പുഴ നഗരസഭ കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ. ഷാനവാസിന്റെ പിറന്നാളാഘോഷത്തിൽ പ്രതി ഇജാസ് പങ്കെടടുത്തതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. പാൻമസാല ശേഖരം പിടികൂടുന്നതിന് നാല് ദിവസം മുൻപ് എടുത്ത ചിത്രങ്ങളാണ് ഇവയെന്നാണ് നിഗമനം.

ചിത്രങ്ങളിൽ ഇജാസിനും ഷാനവാസിനുമൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്, എസ്എഫ്‌ഐ നേതാക്കളുമുണ്ടായിരുന്നു . ഇജാസ് പിടിയിലായതായി അറിഞ്ഞതിന് പിന്നാലെ ആഘോഷ ചിത്രങ്ങൾ നേതാക്കൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് പിൻവലിച്ചിരുന്നു. ഇതോടെ പ്രതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ഷാനവാസിന്റെ വാദം പൊളിഞ്ഞു.

Loading...

98 ചാക്ക് പുകയില ഉത്പന്നങ്ങൾ രണ്ട് ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പോലീസ് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഇതിൽ ഒരു ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. എന്നാൽ തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് മാസവാടകയ്‌ക്ക് നൽകിയിരിക്കുകയാണ് എന്നാണ് ഷാനവാസ് പറഞ്ഞിരുന്നത്. ഇക്കാര്യം ജയൻ സമ്മതിച്ചിരുന്നെങ്കിലും ലോറി ഉപയോഗിച്ചിരുന്നത് ഷാനവാസിന്റെ സുഹൃത്ത് ഇജാസാണ് എന്നാണ് ജയൻ പറയുന്നത്. ഇതോടെ ഷാനവാസിന് കേസിൽ വ്യക്തമായ പങ്കുണ്ടെന്ന് പോലീസിനും മനസിലായി.