ഉത്തര്‍പ്രദേശില് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ 7 പേര് മരിച്ചു

ഉത്തര്പ്രദേശില് ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില് 7 മരണം. യുപിയിലെ ഗോണ്ട ജില്ലയിലാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തില് 7 പേരുടെ ജീവന് നഷ്ടപ്പെട്ടപ്പോള് അതില് മൂന്ന് കുട്ടികളും ഉള്‌പ്പെട്ടിട്ടുണ്ട്. ഏഴ് പേര്ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തില് രണ്ട് വീടുകളാണ് പൂര്ണമായും തകര്ന്നത്. ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായിരിക്കുന്നതെന്നാണ് പൊലീസിന്‌റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി 11.30 ഓടെ വസിർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തഥേർകപൂർവ പ്രദേശത്താണ് അപകടം ഉണ്ടായതെന്ന് ഗോണ്ട പൊലീസ് മേധാവി സന്തോഷ് കുമാർ മിശ്ര പറഞ്ഞു.‘സ്ഫോടനത്തിന്റെ ശബ്ദം കേട്ട് നാട്ടുകാർ വീടുകളിൽ നിന്ന് ഓടിപ്പോയി. രക്ഷപ്പെട്ടവരെയും മൃതദേഹങ്ങളെയും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് പുറത്തെടുത്തു. ഏഴുപേർ മരിച്ചതായി പ്രഖ്യാപിച്ചു, മറ്റ് ഏഴ് പേർ ചികിത്സയിലാണ്. സ്ഥലത്ത് സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഫോറൻസിക് വിദഗ്ധരെയും ബോംബ് സ്‌ക്വാഡിനെയും വിളിച്ചിട്ടുണ്ട്’ -എസ്പി പറഞ്ഞു.

Loading...

അതേസമയം സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും മരിച്ചവരുടെ കുടുംബത്തിന് സഹായം നൽകാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.