ന്യൂഡൽഹി: ബൈക്ക് ഓടിച്ചുകൊണ്ടിരിക്കേ സ്മാർട്ട്ഫോണും ലാപ്ടോപ്പുമെല്ലാം ചാർജ്ജ് ചെയ്യാൻ കഴിയുന്ന സൗരോർജ്ജ ഹെൽമെറ്റ് വരുന്നു. വ്യത്യസ്ഥമായ ഈ കണ്ടുപിടുത്തത്തിന് പിന്നിൽ കർണ്ണാടകയിലെ ഹബ്ബാലിയിൽ നിന്നുള്ള മഹേഷാണ്.
സൗരോർജ്ജ ഉൽപ്പന്ന മേഖലയിൽ കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്നയാളാണ് മഹേഷ്. പൊരിവെയിലത്ത് പണിയെടുക്കേണ്ടി വരുന്ന സെയിൽസ് എക്സിക്യൂട്ടീവുകളേയും സിവിൽ എഞ്ചിനീയർമാഋ ദീർഘദൂരയാത്രികർ തുടങ്ങിയവരെയാണ് സോളാർ ഹൈൽമെറ്റ് ലക്ഷ്യംവെക്കുന്നത്. ഹെൽമെറ്റിനൊപ്പം ബാഗും ചേർന്നതാണ് മഹേഷിന്റെ കണ്ടുപിടുത്തം. ചാർജ്ജ് ചെയ്യാനാവശ്യമായ ഊർജ്ജം ഹെൽമറ്റിൽ ഘടിപ്പിച്ച സോളാർപാനലിൽ നിന്ന് ലഭിക്കുമ്പോൾ ലാപ്ടോപ്പും സ്മാർട്ട്ഫോണുമെല്ലാം ബാഗിൽ സൂക്ഷിക്കുകയും ചെയ്യാം.
ഒരു മെഡിക്കൽ റെപ്രസന്റിറ്റീവ് ചാർജ്ജ് തീരാറായ മൊബൈലിനെ ചൊല്ലി ടെൻഷനാകുന്നത് കണ്ടപ്പോഴാണ് തനിക്ക് സോളാർ ബാക്ക് പാക്ക് എന്ന ആശയം തോന്നിയതെന്ന് മഹേഷ് ഓർമ്മിക്കുന്നു. സൗരോർജ്ജ പാനലിൽ നിന്ന് തത്സമയം ചാർജ്ജ് ചെയ്യാനും ആവശ്യമായ ഊർജ്ജം ശേഖരിച്ചുവെച്ചതിന് ശേഷം പിന്നീട് ചാർജ്ജ് ചെയ്യാനുമുള്ള സൗകര്യം ഈ ഉപകരണത്തിലുണ്ട്.