ഗര്‍ഭച്ഛിദ്രത്തിനായി കുമാരിമാരെ ആവശ്യമുണ്ട്

ഹോണോലുലു: ഹവായിലെ ഗവേഷകര്‍ ഗര്‍ഭച്ഛിദ്രത്തിനായി കുമാരിമാരെ തേടുന്നു. 14മുതല്‍ 18 വയസ്സുവരെയുള്ള കുറഞ്ഞത് 18-24 മാസം വരെ ഗര്‍ഭമുള്ളവരെയാണ് ഇവര്‍ അന്വേഷിക്കുന്നത്. ഗര്‍ഭച്ഛിദ്രത്തിനു ശേഷമുള്ള രക്തസ്രാവം ഓക്സിടോസിനില്‍ കൂടി കുറയ്ക്കാന്‍ സാധിക്കുമൊ എന്നതാണ് ഗവേഷണത്തിന്റെ ഉദ്ദേശ്യം. സാധാരണ 3 മാസം കഴിഞ്ഞുള്ള ഗര്‍ഭച്ഛിദ്രം അപകടമേറിയതാണ്. 2 ദിവസം നീണ്ടുനില്‍ക്കുന്ന ഗര്‍ഭച്ഛിദ്രം കുഞ്ഞിനെ പ്രസവിപ്പിച്ചോ, നശിപ്പിച്ചതിനു ശേഷം എടുത്തുകളയുകയോ ആണ് ചെയ്യുന്നത്. യൂണിവേഴ്സിറ്റി ഓഫ് ഹവായിയും, സീയാറ്റിലിലുള്ള യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണും സംയുക്തമായാണ് ഈ ഗവേഷണം നടത്തുന്നത്. ഇതിനോടകം 166 കൗമാര ഗര്‍ഭിണികള്‍ ഇതിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഗവേഷണത്തിന്റെ പേരില്‍166 കുഞ്ഞുങ്ങള്‍ ആണ് കൊലചെയ്യപ്പെടുന്നതെന്ന് ഗര്‍ഭച്ഛിദ്ര വിരോധികള്‍ അഭിപ്രായപ്പെടുന്നു.