തെളിവെടുപ്പിന് പ്രതികളുമായി പോലീസ് ഇലന്തൂരിലേക്ക്; തിരച്ചിലിന് മായയും മര്‍ഫിയും

കൊച്ചി. ഇലന്തൂര്‍ നരബലിക്കേസില്‍ നിര്‍ണായ തെളിവെടുപ്പിനായി പ്രതികലെ കൊച്ചിയില്‍ നിന്നും ഇലന്തൂരിലേക്ക് കൊണ്ടുപോയി. മൂന്ന് പ്രതികളെയും മൂന്ന് വാഹനത്തിലാണ് കൊണ്ടുപോയത്. തെൡവെടുപ്പിന് പ്രതികളെ എത്തിക്കുന്ന സാഹചര്യത്തില്‍ വന്‍ പോലീസ് സന്നാഹമാണ് ഇലന്തൂരില്‍ ഒരുക്കിയിരിക്കുന്നത്. പ്രതികളുടെ സുരക്ഷ കണക്കിലെടുത്താണ് പോലീസ് നടപടി. പ്രതികളെ ജനക്കൂട്ട ആക്രമിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

അതേസമയം പ്രതികള്‍ മറ്റൊരാളെക്കൂടി ഇരയാക്കിയിട്ടുണ്ടോഎന്ന് പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്. കൊച്ചിയില്‍ നിന്ന് പ്രത്യേക ഡോഗ് സക്വാഡും ഇലന്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കണ്ടെത്തുവാന്‍ പ്രത്യേക പരിശീലനം ലഭിച്ച മായ, മര്‍ഫി എന്നീ നായകളാണ് വീട്ടുപറമ്പില്‍ തിരച്ചിലിനെത്തുന്നത്. നേരത്തെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ മണ്ണിനടിയില്‍ പെട്ട മൃതദേഹങ്ങള്‍ ഈ നായകള്‍ കണ്ടെത്തിയിട്ടുണ്ട്.

Loading...

മറ്റ് മൃതദേഹങ്ങള്‍ കണ്ടെത്തുവാന്‍ ജെസിബി ഉള്‍പ്പെടെ പോലീസ് എത്തിച്ചിട്ടുണ്ട്. ഇലന്തൂരിലെ നരബലി ദൃശ്യങ്ങള്‍ പ്രതികള്‍ ചിത്രീകരിച്ചതായി പോലീസിന് സംശയം. പോലീസ് ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനാണ് ഒരുങ്ങുന്നത്. സൈബര്‍ കുറ്റാന്വേഷകരുടെ സഹരണത്തോടെ ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക് വെബില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്. ഡാര്‍ക്ക് വെബിലെ നിഗൂഢ ഇടങ്ങളായി അറിയപ്പെടുന്ന റെഡ് റൂമുകളിലാണ് പോലീസ് പരിശോധന നടത്തുക.

തത്സമയ കൊലപാതകങ്ങളും ആത്മഹത്യകളും ഇവിടെ പ്രദര്‍ശിപ്പിക്കാറുണ്ടെന്നാണ് വിവരം. ഇത്തരം സ്ഥലങ്ങളില്‍ പ്രതികള്‍ ഇത് നല്‍കിയിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. അതേസമയം ഇരട്ട നരബലിക്കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി അന്വേഷണസംഘം. വീടിന്റെ പരസിരത്ത് ശനിയാഴ്ച വിശദമായ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. ജെസിബിയുമായി പറമ്പ് കുഴിച്ചുനോക്കും. പറമ്പില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്ന സൂചനയെ തുടര്‍ന്നാണിത്.