ജല്ലിക്കെട്ടിനിടെ കാളകളുടെ കുത്തേറ്റു; രണ്ട് മരണം

ചെന്നൈ: പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായി നടന്ന ജെല്ലിക്കെട്ടില്‍ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. അവണിയപുരത്തും അളങ്കാനല്ലൂരുമാണ് അപകടമുണ്ടായത്. ജല്ലിക്കെട്ട് കാളകളുടെ ഉടമസ്ഥരാണ് മരിച്ച രണ്ട് പേരും
മധുര ജില്ലയിലെ അളങ്കാനല്ലൂർ ജല്ലിക്കെട്ടിനിടെയാണ് ചോഴവന്താൻ സ്വദേശി ശ്രീധർ (25) മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു.

കാളയുമായി ശ്രീധർ മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു. ഇതിനിടയിൽ വിരണ്ടോടിയ കാളയെ പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടയിലാണ് ശ്രീധറിന് കുത്തേറ്റതെന്ന് പോലീസ് അറിയിച്ചു.സംഘാടകർ ഒരുക്കിയ പ്രാഥമികചികിത്സാകേന്ദ്രത്തിലും പിന്നീട് മധുര രാജാജി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൻജിനിയറിങ് പൂർത്തിയാക്കി നിയമപഠനത്തിന് തയ്യാറെടുത്തിരിക്കുകയായിരുന്നു ശ്രീധർ.

Loading...

കൃഷ്ണഗിരി ജില്ലയിലെ അഞ്ചെട്ടിയിൽ നടന്ന ജല്ലിക്കെട്ടിൽ മുരുഗൻ(40) ആണ് മരിച്ചത്. മത്‌സരത്തിനു മുന്നോടിയായുളള നൃത്തപരിപാടിയിലെ ബഹളത്തിൽ വിരണ്ടോടിയ കാളയെ പിടിക്കാൻ ശ്രമിക്കുമ്പോഴാണ് മുരുഗന് കുത്തേറ്റത്. ആവണിയാപുരം, പാലമേട്, അലങ്കാനല്ലൂർ ജല്ലിക്കെട്ടുകളിലായി നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.