ലിബിയയിൽനിന്നും ഇറ്റലിക്ക് കടക്കാൻ ശ്രമിച്ച് 400വ്യാജ കുടിയേറ്റക്കാരെ കപ്പൽ മുങ്ങി കാണാതായി.

ലിബിയയില്‍നിന്ന് ഇറ്റലിയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരുടെ കപ്പല്‍ മുങ്ങി 400 ഓളം പേരെ കാണാതായി. 144 പേരെ ഇറ്റാലിയന്‍ തീരസംരക്ഷണസേന രക്ഷപെടുത്തി. ലിബിയയില്‍നിന്ന് ചൊവ്വാഴ്ച രാത്രി പുറപ്പെട്ട കപ്പല്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടത്തില്‍പ്പെട്ടത്. 550 പേര്‍ കപ്പലില്‍ ഉണ്ടായിരുന്നുവെന്ന് രക്ഷപെട്ടവര്‍ പറഞ്ഞു.

കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ചാണ് ഇറ്റാലിയന്‍ തീരസംരക്ഷണസേന രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. യുവാക്കളും കുട്ടികളുമാണ് രക്ഷപെട്ടവരില്‍ ഏറെയും. കലാവസ്ഥ മെച്ചപ്പെട്ടതോടെ ലിബിയ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അനധികൃത കടന്നുകയറ്റം വര്‍ധിച്ചിട്ടുണ്ട്. കുടിയേറ്റ ശ്രമത്തിനിടെ അപകടത്തില്‍പ്പെട്ട 7000 ത്തോളം പേരെയാണ് വിവിധ രാജ്യങ്ങളുടെ നാവികസേനകള്‍ രക്ഷപെടുത്തിയത്.

Loading...